കോഴിക്കോട്: സിപിഐഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കാത്തതിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് എ കെ ബാലൻ. കേന്ദ്രക്കമ്മിറ്റിയംഗമായ താൻ സെമിനാറിന് പോകുന്നില്ലെന്നും സെമിനാറിന്റെ മഹിമ ഇല്ലാതെയാക്കാനുള്ള വിവാദമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തെങ്കിലും നല്ല കാര്യം സിപിഐഎം ചെയ്താൽ അതിനെ മാന്തി പുണ്ണാക്കുകയാണ്. അതിന്റെ ഭാഗമാണ് ഈ വിവാദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര കമ്മിറ്റി അംഗമായ ഞാൻ പോകുന്നില്ലല്ലോ?സിപിഎം കൊണ്ട് വരുന്ന നല്ല തീരുമാനങ്ങളെ തോൽപ്പിക്കാനുള്ള വിവാദമാണിത്..ഇപിക്കില്ലാത്ത വേദന ബാക്കിയുള്ളവർക്ക് എന്തിനെന്നും അദ്ദേഹം ചോദിച്ചു.കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ സെമിനാറിന് പോകാത്തവർ ഉണ്ട്.പറയാൻ ഉള്ളതെല്ലാം എം.വി.ഗോവിന്ദൻ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി തീരുമാനിക്കുന്ന കാര്യങ്ങളിൽ ഞങൾ ആരെയും പ്രത്യേകം പ്രത്യേകം ക്ഷണിക്കേണ്ട. ഇപി ഒരിക്കലും അസംതൃപ്തി പറഞ്ഞിട്ടില്ല.സെമിനാറിൻറെ മഹിമ ഇല്ലാതാക്കാനുള്ള നീക്കമാണ് വിവാദം.ആരാണ് പങ്കെടുക്കേണ്ടത് എന്നത് സംബന്ധിച്ചു നല്ല ധാരണ സിപിഎമ്മിന് ഉണ്ട്.പാർട്ടിയുടെ എല്ലാ നേതാക്കൾക്കും ഇതിൽ പങ്കെടുക്കാം.മുൻനിശ്ചയിച്ച പരിപാടിക്കാണ് ഇപിജയരാജൻ തിരുവനന്തപുരത്ത് വന്നത്.സെമിനാറിൽ കോൺഗ്രസിനും പങ്കെടുക്കാം . മുസ്ലിം ലീഗിനെ കൂടെ കൂട്ടാൻ സിപിഎമ്മിന് ഒരു അജണ്ടയുമില്ലെന്നും എകെബാലൻ വ്യക്തമാക്കി.
Discussion about this post