ഭുവനേശ്വർ: ഒഡീഷയിലെ ബാലോസോർ ജില്ലയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി. നീലഗിരി റോഡ് റെയിൽവേ സ്റ്റേഷനിലെ ബരുണ സിംഗ് ചൗക്കിനാണ് സമീപം. മെമു ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ വൻ അപകടം ഒഴിവായി.
നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ലൂപ്പ് ലൈൻ ട്രാക്കിൻ മെമു ട്രെയിൻ അബദ്ധത്തിൽ കയറുകയായിരുന്നു. അടുത്ത നിമിഷം തന്നെ ലോക്കോ പൈലറ്റിന് തകരാർ അനുഭവപ്പെടുയും ബ്രേക്ക് ഇട്ട് ട്രെയിൻ നിർത്തുകയുമായിരുന്നു.
വലിയ ദുരന്തം ഒഴിവായെങ്കിലും, സംഭവം ഈ മേഖലയിലെ ട്രെയിൻ യാത്രക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം, ലോകമെമ്പാടും ശ്രദ്ധ നേടിയ ഒരു വിനാശകരമായ ട്രെയിൻ അപകടത്തിന് ബാലസോർ സാക്ഷ്യം വഹിച്ചിരുന്നു. ജൂൺ 2 ന് ചെന്നൈയിലേക്ക് പുറപ്പെട്ട കൊറമാണ്ഡൽ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനിൽ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൌറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസുമായി കൂട്ടിയിടിച്ച് 292 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ 1,100 പേർക്ക് പരിക്കേറ്റിരുന്നു. ട്രെയിൻ ദുരന്തത്തിൽ നാലു മലയാളികളും ഉൾപ്പെട്ടിരുന്നു. ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ അഞ്ച് പേരെ ഇതിനോടകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് സിബിഐ. ബെഹനഗ റെയിൽവേ സ്‌റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്‌നലിംഗ് ഓഫീസറുമാണ് കസ്റ്റഡിയിലുള്ളത്.
Discussion about this post