വേർപിരിഞ്ഞതിന് പിന്നാലെ ഭാര്യമാർക്കും പിന്നാലെ നടത്തിച്ച പോലീസിനും പണി കൊടുക്കുന്ന ഭർത്താക്കന്മാരുണ്ട്. അത്തരത്തിൽ തിരിച്ചും ചെയ്യുകയും പതിവാണ്. എന്നാൽ വേർപിരിഞ്ഞ ഭാര്യയ്ക്ക് ഇങ്ങനെയൊരു പണി കൊടുക്കാൻ തീരുമാനിക്കുന്നത് ആദ്യമായിട്ടായിരിക്കും. വേർപിരിഞ്ഞതിന് പിന്നാലെ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് എത്തിയ ഭാര്യയ്ക്ക് ചാക്കിലാക്കിയാണ് പണം കൊടുത്തുവിട്ടത്. കുറച്ചൊന്നുമല്ല ഇരുപതിനായിരം രൂപയുടെ രണ്ട് ചാക്ക് നാണയങ്ങൾ.
മദ്ധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം നടന്നത്. ഗ്വാളിയോറിൽ ബേക്കറി നടത്തിപ്പുകാരനായ ഒരു വ്യക്തിയും ഭാര്യയും തമ്മിലുണ്ടായ കലഹമാണ് വേർപിരിയൽ വരെ എത്തിയത്. ഇതോടെ പിരിയാൻ കോടതി അനുമതി നൽകി. എല്ലാ മാസവും ജീവനാംശമായി ഭാര്യക്ക് 5,000 രൂപ വീതം നൽകണമെന്നും ബേക്കറി ഉടമയോട് കോടതി ഉത്തരവിട്ടു.
എന്നാൽ അതിന് വഴങ്ങാതിരുന്ന അയാൾ എട്ട് മാസത്തോളം ഭാര്യയ്ക്ക് ജീവനാംശം നൽകിയില്ല. ഭാര്യ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് ഇയാളിൽ തുക അടക്കം വാങ്ങി ഭാര്യക്ക്ക്ക് നൽകാൻ പോലീസിനോട് കോടതി ഉത്തരവിട്ടത്. പോലീസിൻറെ സമ്മർദ്ദ പ്രകാരമാണ് ഇയാൾ പണം എത്തിച്ചത്. എന്നാൽ ഇത് പോലീസിന് തന്നെ പണിയായി.
കോടതി വിധി പ്രകാരം കുടിശ്ശിക അടക്കം 40,000 രൂപയാണ് യുവാവ് ഭാര്യയ്ക്ക് കൊടുക്കാനുണ്ടായിരുന്നത്. കോടതി ഉത്തരവായതോടെ ഈ തുക ഭാർത്താവിൽ നിന്നും ഈ തുക വാങ്ങി ഭാര്യയ്ക്ക് നൽകേണ്ട ഉത്തരവാദിത്വം പോലീസിനായി. ഇതോടെ ഇയാൾ പോലീസിന് പണം എത്തിച്ച് കൊടുത്തു. ജീവനാംശമായി പോലീസ് സ്‌റ്റേഷനിൽ എത്തിച്ച തുകയിൽ 20,000 രൂപയുടടെ നാണയങ്ങളാണ് ചാക്കുകളിലായി ഉണ്ടായിരുന്നത്. ഇത് കൂടാതെ 10,000 രൂപയുടെ പത്ത് രൂപ നോട്ടുകളുമുണ്ടായിരുന്നു. തുക കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി ഭാര്യയ്ക്ക് നൽകേണ്ട ഉത്തരവാദിത്വം പോലീസിൻറെതായിരുന്നു. തുടർന്ന് മണിക്കൂറുകൾ എടുത്ത് പോലീസ് നാണയത്തുട്ടുകൾ എണ്ണി തീർത്തു.
Discussion about this post