കണ്ണൂർ : സ്വകാര്യ ബസിൽ വെച്ച് 11 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്ധ്യവയസ്‌കന് കഠിന തടവും പിഴയും വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി. പയ്യാവൂർ നുച്ചിയാട് മണിപ്പാറയിലെ വലിയ കട്ടയിൽ വീട്ടിൽ ജെയിംസിന് (55) ആണ് അഞ്ച് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2018 സെപ്റ്റംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. ബസിൽ അടുത്തിരുന്ന് യാത്ര ചെയ്യുകയായിരുന്ന കുട്ടിയെയാണ് ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അപമര്യാദയായി സ്പർശിക്കുകയും വസ്ത്രം വലിച്ചൂരാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ബസിൽ വെച്ച് കുട്ടിയോട് നഗ്‌നതാപ്രദർശനം നടത്തുകയും ചെയ്തു.
കുട്ടി ബഹളമുണ്ടാക്കിയതിനെ തുടർന്ന് യാത്രക്കാരും ബസ് ജീവനക്കാരും പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. രണ്ട് വകുപ്പുകളിലായി മൂന്നുവർഷവും 25,000 രൂപയും, രണ്ട് വർഷവും 25,000 രൂപയുമാണ് ശിക്ഷ.
Discussion about this post