കണ്ണൂർ: യുവമോർച്ച പ്രവർത്തകർക്ക് നേരെ പരസ്യമായി കൊലവിളി മുഴക്കി സിപിഎം നേതാവ് പി. ജയരാജൻ. ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചയുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു ജയരാജന്റെ പരാമർശം. ഷംസീർ തന്റെ ഉത്തരവാദിത്വം നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് ജയരാജന്റെ ന്യായീകരണം
ശാസ്ത്രവിരുദ്ധകാര്യങ്ങൾ ചെയ്യുന്നത് ആരാണെന്ന് ജനങ്ങൾക്ക് അറിയാം. ഭരണഘടനാ പദവിയിലുള്ള ആൾ അതിന്റെ ചില ഭാഗങ്ങൾ ഉദ്ധരിച്ച് കഴിഞ്ഞാൽ അവരെ ഒറ്റപ്പെടുത്തി കളയുകയാണ്. ഇതൊന്നും നടക്കില്ലെന്ന് ഇന്നാട്ടിലെ ബിജെപിക്കാർ മനസിലാക്കണം. ജോസഫ് മാഷിന് ഉണ്ടായ അനുഭവം ഷംസീറിനും ഉണ്ടാകുമെന്നാണ് പ്രസംഗത്തിനിടെ ഒരു നേതാവ് പറഞ്ഞത്. ഷംസീറിന് നേരെ കയ്യോങ്ങി കഴിഞ്ഞാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നും ജയരാജൻ ഭീഷണി മുഴക്കി.
ഭരണഘടനാപദവിയിൽ ഇരുന്നുകൊണ്ട് ഷംസീർ തന്റെ ഉത്തരവാദിത്വം നിർവഹിക്കുക മാത്രമാണ് ചെയ്തത്. യുവമോർച്ച അദ്ദേഹത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തി. കൈവെട്ടുമെന്ന് പരോക്ഷമായി ഭീഷണിപ്പെടുത്തി. എംഎൽഎയുടെ ഓഫീസിൽ കയറി പോത്ത് അറക്കുമെന്നും അവർ പറഞ്ഞു. ഇതൊന്നും ഇന്നാട്ടിൽ നടക്കില്ലെന്ന് അവർ ഓർക്കണം. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉണ്ടാകും. അത് യുവമൂർച്ചക്കാരും മോർച്ചക്കാരും മനസ്സിലാക്കണമെന്നും ജയരാജൻ പൊതുപരിപാടിയിൽ പ്രതികരിച്ചു.
Discussion about this post