ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരനെ പിടികൂടി സുരക്ഷാ സേന. അൽ ബദർ ഭീകരൻ അർഫാത് യൂസഫാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വൻ ആയുധശേഖരവും പിടിച്ചെടുത്തു.
ശ്രീനഗറിൽ നിന്നായിരുന്നു ഭീകരനെ പിടികൂടിയത്. വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രദേശത്ത് എത്തിയതായിരുന്നു ഇയാൾ. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു അഫ്താബിനെ പിടികൂടിയത്. രാജ്‌പോര സ്വദേശിയാണ് അർഫാത്.
സംഭവത്തിൽ സുരക്ഷാ സേന ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇയാളുടെ പക്കൽ നിന്നും പിസ്റ്റൽ ഉൾപ്പെടെ വൻ ആയുധശേഖരമാണ് പിടിച്ചെടുത്തത്. പിസ്റ്റലിന് പുറമേ 20 ഓളം വെടിയുണ്ടകൾ, രണ്ട് മാഗസിനുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്.
Discussion about this post