Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പിൽ പരിശീലനം നേടിയ മലയാളി ഭീകരൻ ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യക്ക് കൈമാറിയെന്ന് സൂചന; കാനഡയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഇയാൾ കൊല്ലപ്പെട്ടെന്നും അഭ്യൂഹം

12 പേരുടെ മരണത്തിന് കാരണമായ മുളുന്ദ് സ്ഫോടന കേസിൽ പ്രതിയായ ചേനപ്പറമ്പിൽ ബഷീർ പാകിസ്താനിൽ പരിശീലനം നേടിയ ഇന്ത്യയിലെ 50 കൊടും ക്രിമിനലുകളുടെ പട്ടികയിൽ പെടുന്ന വ്യക്തിയാണ്

by Brave India Desk
Aug 4, 2023, 02:19 pm IST
in Kerala, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീർ എന്നറിയപ്പെടുന്ന ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യക്ക് കൈമാറിയതായി സൂചന. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇയാൾ കാനഡയിൽ പിടിയിലായത്. ഇയാൾക്കെതിരെ ഇന്റർപോൾ നേരത്തേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

12 പേരുടെ മരണത്തിന് കാരണമായ മുളുന്ദ് സ്ഫോടന കേസിൽ പ്രതിയായ ചേനപ്പറമ്പിൽ ബഷീർ പാകിസ്താനിൽ പരിശീലനം നേടിയ ഇന്ത്യയിലെ 50 കൊടും ക്രിമിനലുകളുടെ പട്ടികയിൽ പെടുന്ന വ്യക്തിയാണ്. ഇന്റർപോൾ ലിസ്റ്റഡ് ക്രിമിനലുകളുടെ പട്ടികയിൽ ഇയാളുടെ ഫോട്ടോ സഹിതം പ്രസിദ്ധപ്പെടുത്തിയത് അടുത്തയിടെ ഒഴിവാക്കിയിരുന്നു. ഇതാണ് ഇയാൾ കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങൾക്ക് കാരണം. സാധാരണ ഗതിയിൽ ഇത്തരത്തിൽ പട്ടികപ്പെടുത്തുന്ന ക്രിമിനലുകൾ കൊല്ലപ്പെടുമ്പോഴാണ് വിവരങ്ങൾ ഒഴിവാക്കുന്നത്.

Stories you may like

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

സ്ത്രീകളെ പീഡിപ്പിക്കുന്ന ഗുണ്ടകളെ മാളത്തിൽ കയറി പിടിക്കും; ഓരോ തുള്ളി കണ്ണീരിനും മറുപടി നൽകും; ബംഗാളിൽ വിപ്ലവകരമായ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ബഷീറിന്റെ നേതൃത്വത്തിലാണ് എന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. തീവ്രവാദം, കൊലപാതകം, ഗൂഢാലോചന തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെ മുംബൈ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു, ഈ സാഹചര്യത്തിലാണ് കാനഡയിൽ പിടിയിലായ ഇയാളെ ഇന്ത്യയിൽ എത്തിക്കാൻ മുംബൈ പോലീസ് ജൂണിൽ അപേക്ഷ നൽകിയത്.

2002 ഡിസംബർ ആറിനായിരുന്നു മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ സ്ഫോടനം നടന്നത്. ഇതിന് പിന്നാലെ 2003, ജനുവരി 27ന് മുംബൈയിലെ വൈൽ പാർലെയിലും സ്ഫോടനം നടന്നിരുന്നു. പിന്നാലെ 2003 മാർച്ച് 13നാണ് മുളുന്ദ് റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം നടന്നത്. ലോക്കൽ ട്രെയിനിൽ ലേഡീസ് കമ്പാർട്ട്‌മെന്റിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌ഫോടനത്തിന് പിന്നിൽ സിമി ആണെന്ന് കണ്ടെത്തുകയായിരുന്നു. സ്‌ഫോടനങ്ങൾക്കായി ആയുധ സഹായം ചെയ്തത് ലഷ്‌കർ ഭീകരരാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2016 ഏപ്രിലിൽ കേസിൽ പ്രതികളായ 13 പേരിൽ 10 പേരെയും മുംബൈ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു.

ബഷീർ കാനഡയിൽ പിടിയിലായപ്പോൾ ഡിഎൻഎ പരിശോധനയ്ക്കായി ഇയാളുടെ സഹോദരിയുടെ രക്തസാമ്പിളുകൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചിരുന്നു. ചേനപ്പറമ്പിൽ ബഷീർ ആലുവയിലാണ് ജനിച്ചു വളർന്നത്. എയറോനോട്ടിക്കൽ എൻജീനിയറായിരുന്ന ബഷീർ പിന്നീട് നിരോധിത സംഘടനയായ സിമിയിൽ ചേരുകയായിരുന്നു. സിമിയുടെ ദേശീയ അദ്ധ്യക്ഷനായി ഇയാൾ പ്രവർത്തിച്ചിരുന്നു. 1990കളുടെ തുടക്കത്തിലാണ് ബഷീർ പാകിസ്താനിലേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ.

ബഷീറിന്റെ സ്വാധീനത്തിലാണ് തങ്ങൾ മതമൗലികവാദ പ്രവർത്തനങ്ങളിലേക്ക് എത്തപ്പെട്ടതെന്ന് മുൻപ് പിടിയിലായ സിമി അംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള മുൻ സിമി കേഡർമാരുമായി ഷാർജയിലിരുന്ന് ഇയാൾ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്നു ബഷീർ, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് സിംഗപ്പൂരിലേക്കും തുടർന്ന് കാനഡയിലേക്കും താമസം മാറി. ബഷീർ സൗദി അറേബ്യയിൽ തീവ്രവാദ ക്യാമ്പുകൾ നടത്തുകയും നിരവധി മുസ്ലീം യുവാക്കളെ മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയരാക്കി ജിഹാദി പ്രവർത്തനങ്ങളിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Tags: pakistanInterpolCam BasheerChenaparambil BasheerMulund Blast CaseIslamic Fundamentalistisisarrest
Share33TweetSendShare

Latest stories from this section

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

Discussion about this post

Latest News

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സ്ത്രീകളെ പീഡിപ്പിക്കുന്ന ഗുണ്ടകളെ മാളത്തിൽ കയറി പിടിക്കും; ഓരോ തുള്ളി കണ്ണീരിനും മറുപടി നൽകും; ബംഗാളിൽ വിപ്ലവകരമായ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

ബിജെപിയിൽ ചേർന്ന 7 എംപിമാരെയും പുറത്താക്കണം ; രാജ്യസഭാ ചെയർമാന് പരാതി നൽകി ആം ആദ്മി പാർട്ടി

ബിജെപിയിൽ ചേർന്ന 7 എംപിമാരെയും പുറത്താക്കണം ; രാജ്യസഭാ ചെയർമാന് പരാതി നൽകി ആം ആദ്മി പാർട്ടി

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies