Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പിൽ പരിശീലനം നേടിയ മലയാളി ഭീകരൻ ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യക്ക് കൈമാറിയെന്ന് സൂചന; കാനഡയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഇയാൾ കൊല്ലപ്പെട്ടെന്നും അഭ്യൂഹം

12 പേരുടെ മരണത്തിന് കാരണമായ മുളുന്ദ് സ്ഫോടന കേസിൽ പ്രതിയായ ചേനപ്പറമ്പിൽ ബഷീർ പാകിസ്താനിൽ പരിശീലനം നേടിയ ഇന്ത്യയിലെ 50 കൊടും ക്രിമിനലുകളുടെ പട്ടികയിൽ പെടുന്ന വ്യക്തിയാണ്

by Brave India Desk
Aug 4, 2023, 02:19 pm IST
in Kerala, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീർ എന്നറിയപ്പെടുന്ന ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യക്ക് കൈമാറിയതായി സൂചന. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇയാൾ കാനഡയിൽ പിടിയിലായത്. ഇയാൾക്കെതിരെ ഇന്റർപോൾ നേരത്തേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

12 പേരുടെ മരണത്തിന് കാരണമായ മുളുന്ദ് സ്ഫോടന കേസിൽ പ്രതിയായ ചേനപ്പറമ്പിൽ ബഷീർ പാകിസ്താനിൽ പരിശീലനം നേടിയ ഇന്ത്യയിലെ 50 കൊടും ക്രിമിനലുകളുടെ പട്ടികയിൽ പെടുന്ന വ്യക്തിയാണ്. ഇന്റർപോൾ ലിസ്റ്റഡ് ക്രിമിനലുകളുടെ പട്ടികയിൽ ഇയാളുടെ ഫോട്ടോ സഹിതം പ്രസിദ്ധപ്പെടുത്തിയത് അടുത്തയിടെ ഒഴിവാക്കിയിരുന്നു. ഇതാണ് ഇയാൾ കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങൾക്ക് കാരണം. സാധാരണ ഗതിയിൽ ഇത്തരത്തിൽ പട്ടികപ്പെടുത്തുന്ന ക്രിമിനലുകൾ കൊല്ലപ്പെടുമ്പോഴാണ് വിവരങ്ങൾ ഒഴിവാക്കുന്നത്.

Stories you may like

ഡൽഹിയിൽ രണ്ടാം ദിവസവും ഭൂചലനം ; പ്രഭവ കേന്ദ്രം ഹരിയാന ; ആശങ്കയിൽ ജനങ്ങൾ

അറബിയും ഖുർആനും നിർബന്ധമായും പഠിച്ചിരിക്കണം ; മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദ്ദേശവുമായി ഇസ്രായേൽ

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ബഷീറിന്റെ നേതൃത്വത്തിലാണ് എന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. തീവ്രവാദം, കൊലപാതകം, ഗൂഢാലോചന തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെ മുംബൈ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു, ഈ സാഹചര്യത്തിലാണ് കാനഡയിൽ പിടിയിലായ ഇയാളെ ഇന്ത്യയിൽ എത്തിക്കാൻ മുംബൈ പോലീസ് ജൂണിൽ അപേക്ഷ നൽകിയത്.

2002 ഡിസംബർ ആറിനായിരുന്നു മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ സ്ഫോടനം നടന്നത്. ഇതിന് പിന്നാലെ 2003, ജനുവരി 27ന് മുംബൈയിലെ വൈൽ പാർലെയിലും സ്ഫോടനം നടന്നിരുന്നു. പിന്നാലെ 2003 മാർച്ച് 13നാണ് മുളുന്ദ് റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം നടന്നത്. ലോക്കൽ ട്രെയിനിൽ ലേഡീസ് കമ്പാർട്ട്‌മെന്റിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌ഫോടനത്തിന് പിന്നിൽ സിമി ആണെന്ന് കണ്ടെത്തുകയായിരുന്നു. സ്‌ഫോടനങ്ങൾക്കായി ആയുധ സഹായം ചെയ്തത് ലഷ്‌കർ ഭീകരരാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2016 ഏപ്രിലിൽ കേസിൽ പ്രതികളായ 13 പേരിൽ 10 പേരെയും മുംബൈ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു.

ബഷീർ കാനഡയിൽ പിടിയിലായപ്പോൾ ഡിഎൻഎ പരിശോധനയ്ക്കായി ഇയാളുടെ സഹോദരിയുടെ രക്തസാമ്പിളുകൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചിരുന്നു. ചേനപ്പറമ്പിൽ ബഷീർ ആലുവയിലാണ് ജനിച്ചു വളർന്നത്. എയറോനോട്ടിക്കൽ എൻജീനിയറായിരുന്ന ബഷീർ പിന്നീട് നിരോധിത സംഘടനയായ സിമിയിൽ ചേരുകയായിരുന്നു. സിമിയുടെ ദേശീയ അദ്ധ്യക്ഷനായി ഇയാൾ പ്രവർത്തിച്ചിരുന്നു. 1990കളുടെ തുടക്കത്തിലാണ് ബഷീർ പാകിസ്താനിലേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ.

ബഷീറിന്റെ സ്വാധീനത്തിലാണ് തങ്ങൾ മതമൗലികവാദ പ്രവർത്തനങ്ങളിലേക്ക് എത്തപ്പെട്ടതെന്ന് മുൻപ് പിടിയിലായ സിമി അംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള മുൻ സിമി കേഡർമാരുമായി ഷാർജയിലിരുന്ന് ഇയാൾ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്നു ബഷീർ, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് സിംഗപ്പൂരിലേക്കും തുടർന്ന് കാനഡയിലേക്കും താമസം മാറി. ബഷീർ സൗദി അറേബ്യയിൽ തീവ്രവാദ ക്യാമ്പുകൾ നടത്തുകയും നിരവധി മുസ്ലീം യുവാക്കളെ മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയരാക്കി ജിഹാദി പ്രവർത്തനങ്ങളിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Tags: Chenaparambil BasheerMulund Blast CaseIslamic FundamentalistisisarrestpakistanInterpolCam Basheer
Share33TweetSendShare

Latest stories from this section

ജയിലിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ആളെക്കൂട്ടി; ചെറുസംഘം തയ്യാർ; തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ

ലഷ്‌കർ-ഇ-തൊയ്ബയും ജയ്ഷ്-ഇ-മുഹമ്മദും നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ സാധ്യത ; ഇന്ത്യയെ വിവരമറിയിച്ച് നേപ്പാൾ

92 വർഷത്തെ ചരിത്രത്തിലാദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിനെ നയിക്കാൻ മലയാളിപെൺകൊടി: പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിലയിൽ വൻ കുതിപ്പ്

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

Discussion about this post

Latest News

ഗില്ലേ ഞങ്ങൾക്ക് എല്ലാവർക്കും അറിയാം ഇങ്ങോട്ട് നോക്കിക്കോ, സാറയുടെ പേര് പറഞ്ഞ് ഇന്ത്യൻ നായകനെ ട്രോളി ജഡേജയും രാഹുലും; വീഡിയോ കാണാം

കിങ് നിങ്ങൾക്ക് യുവരാജാവിന് വഴി മാറി തരാം സന്തോഷത്തോടെ, കോഹ്‌ലിയുടെ അതുല്യ റെക്കോഡ് മറികടന്ന് ഗിൽ; ഇനി ലക്ഷ്യം ബ്രാഡ്മാൻ

ഡൽഹിയിൽ രണ്ടാം ദിവസവും ഭൂചലനം ; പ്രഭവ കേന്ദ്രം ഹരിയാന ; ആശങ്കയിൽ ജനങ്ങൾ

അറബിയും ഖുർആനും നിർബന്ധമായും പഠിച്ചിരിക്കണം ; മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദ്ദേശവുമായി ഇസ്രായേൽ

ജയിലിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ആളെക്കൂട്ടി; ചെറുസംഘം തയ്യാർ; തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ

ലഷ്‌കർ-ഇ-തൊയ്ബയും ജയ്ഷ്-ഇ-മുഹമ്മദും നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ സാധ്യത ; ഇന്ത്യയെ വിവരമറിയിച്ച് നേപ്പാൾ

ഇത് നിനക്ക് വേണ്ടിയാണ് ഡിയോഗോ ജോട്ട, ഹൃദയം കവർന്ന് സിറാജിന്റെ വിക്കറ്റ് ആഘോഷം; ചരിത്രത്തിലിടം നേടി ബുംറ

92 വർഷത്തെ ചരിത്രത്തിലാദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിനെ നയിക്കാൻ മലയാളിപെൺകൊടി: പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിലയിൽ വൻ കുതിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies