ന്യൂഡൽഹി: ബിജെപിയെ കുറിച്ച് പഠിക്കാൻ ബംഗ്ലാദേശ് സർക്കാരിലെ മന്ത്രിമാർ ഉൾപ്പെടെയുള്ള അഞ്ചംഗ പ്രതിനിധി സംഘം ഇന്ത്യയിലേക്ക്. ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്തുന്നത്. ഓഗസ്റ്റ് 6 മുതൽ 9 വരെയാണ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം.
ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ കാഴ്ചപ്പാടിനെക്കുറിച്ചും പ്രവർത്തന രീതിയെക്കുറിച്ചും നേരിട്ട് മനസ്സിലാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് അവാമി ലീഗ് വ്യക്തമാക്കി. മന്ത്രിമാരായ ഡോ. മുഹമ്മദ് അബ്ദു റസാഖ്, ഹസൻ മഹ്മൂദ്, എംപിമാരായ അരോമ ദത്ത, മെറീന ജഹാൻ, അവാമി ലീഗ് ഓർഗനൈസിംഗ് സെക്രട്ടറി സുജിത് റോയ് നന്ദി എന്നിവരാണ് ബംഗ്ലാദേശ് സംഘത്തിലുള്ളത്.
ഇന്ത്യയിലെത്തുന്ന ബംഗ്ലാദേശ് സംഘം മൂന്ന് ദിവസം ബിജെപിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിലും സെഷനുകളിലും പങ്കെടുക്കും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഉൾപ്പെടെയുള്ള വിവിധ നേതാക്കളുമായി സംഘം കൂടിക്കാഴ്ച നടത്തും.
Discussion about this post