ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 150 ലധികം പേർ. വിവിധ അക്രമ സംഭവങ്ങളിലായി 170 പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. 57 എഫ്‌ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രദേശത്തെ ക്രമസമാധാന നില പുന: സ്ഥാപിക്കപ്പെട്ടതിന് പിന്നാലെ പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം സ്ഥിതിഗതികൾ ശാന്തമായതിന് പിന്നാലെ ചൊവ്വാഴ്ച മുതൽ ബസ് സർവ്വീസ് വീണ്ടും ആരംഭിച്ചു. അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന കടകളും തുറന്നിട്ടുണ്ട്. ബാങ്കുകളും എടിഎമ്മുകളും വൈകീട്ട് മൂന്ന് മണിയോടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ജൂലൈ 31 നായിരുന്നു നൂഹിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വിശ്വഹിന്ദു പരിഷതിന്റെ റാലിയ്ക്കിടെ മതതീവ്രവാദികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതേ തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ രണ്ട് ഹോം ഗാർഡുമാർ ഉൾപ്പെടെ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്.
Discussion about this post