ഇസ്ലാമാബാദ് : കാശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലികിന്റെ ഭാര്യ മുഷാൽ ഹുസൈൻ മാലികിനെ പാകിസ്താന്റെ പുതിയ കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കറിന്റെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചു. കാശ്മീർ താഴ്‌വരയിൽ വിഘടന തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന യാസിൻ മാലിക് 2009 ലാണ് പാകിസ്താൻ പൗരയായ മുഷാൽ ഹുസൈൻ മുള്ളിക്കിനെ വിവാഹം കഴിച്ചത്.
പാകിസ്താന്റെ പുതിയ കാവൽ പ്രധാനമന്ത്രിയുടെ അഞ്ച് പ്രത്യേക ഉപദേശകരുടെ പട്ടികയാണ് പുറത്ത് വിട്ടിട്ടുള്ളത്. മനുഷ്യാവകാശങ്ങളെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ഉള്ള ഉപദേഷ്ടാവ് ആയി ആണ് മുഷാൽ നിയമിക്കപ്പെട്ടിരിക്കുന്നത്. പ്രസക്തമായ വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് സഹായം നൽകുന്ന ജോലിയാണ് പ്രത്യേക ഉപദേഷ്ടാവിന് ഉള്ളത്. ജൂനിയർ മന്ത്രിയേക്കാൾ താഴ്ന്ന പദവിയാണ് പ്രത്യേക ഉപദേഷ്ടാവിന് ഉള്ളത്.
ഭീകരർക്ക് ഫണ്ട് നൽകിയെന്ന കേസിൽ മേയിൽ യാസിനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
നിലവിൽ ഡൽഹിയിലെ തീഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് യാസിൻ മാലിക്. യാസിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (NIA) ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post