ചെന്നൈ: യോഗികളുടെ കാലിൽ തൊട്ടുവണങ്ങുന്നത് തന്റെ ശീലമാണെന്നും അതാണ് താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടപ്പോൾ ചെയ്തതെന്നും രജനീകാന്ത്. തന്നെക്കാൾ ഇളയവരാണെങ്കിലും യോഗികളെയും സന്യാസിമാരെയും കാണുമ്പോൾ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ജയിലർ സിനിമയുടെ പ്രചരണാർത്ഥം എത്തിയപ്പോഴായിരുന്നു രജനീകാന്ത് യോഗി ആദിത്യനാഥിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യങ്ങളിൽ വൈറലായതോടെ ഒരു വിഭാഗം ഇടത് അനുകൂലികളും ബിജെപി വിരോധികളും വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.
യുപിയിൽ നടത്തിയത് രാഷ്ട്രീയ സന്ദർശനമാണോയെന്ന ചോദ്യത്തിന് സുഹൃത്തുക്കളെ കാണാനാണ് പോയതെന്നും നല്ല സന്ദർശനമായിരുന്നുവെന്നും രജനീകാന്ത് മറുപടി നൽകി. രാത്രിയോടെയാണ് അദ്ദേഹം ചെന്നൈയിലെ വസതിയിൽ മടങ്ങിയെത്തിയത്.
ദൈവത്തെ കണ്ടാലും കുമ്പിടരുതെന്നും കൈകൊടുത്ത് പിരിയണമെന്നുമുളള നടൻ കമൽഹാസന്റെ അഭിപ്രായവുമായി കൂട്ടിയോജിപ്പിച്ചായിരുന്നു രജനീകാന്തിന്റെ പ്രവൃത്തിയെ ഇടത് അനുകൂലികൾ വിമർശിച്ചത്. സമൂഹമാദ്ധ്യമങ്ങളിലടക്കം രജനീകാന്തിനെ മോശമാക്കി ചിത്രീകരിക്കുന്ന ട്രോളുകളും പോസ്റ്റുകളും പ്രചരിപ്പിച്ച് താരത്തെ അവഹേളിക്കാനും നീക്കം നടന്നിരുന്നു.
Discussion about this post