Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇത് നിങ്ങളുടെ സീനിയർ ഓഫീസറുടെ ഓർഡർ ആണ് , പോകൂ രജ്‌വീർ ! കാർഗിൽ മലനിരകളിൽ കത്തിജ്വലിച്ച സൈനികൻ

രാം നാഥ് . എസ്

by Brave India Desk
Aug 26, 2023, 11:30 am IST
in India, Defence
Share on FacebookTweetWhatsAppTelegram

1972 മാർച്ച് 4 ന് ജയ്പൂരിൽ ജനനം. 1997ൽ 4-ാം ജാട്ട് റെജിമൻറിൽ ലെഫ്റ്റനൻറായി സൈന്യത്തിൽ പ്രവേശിച്ചു.1999 മേയ് മാസത്തിൽ കാർഗിലിലെ കക്സർ സെക്ടറിൽ നിയോഗിക്കപ്പെട്ടു. മറ്റൊരു ജൂനിയർ ഓഫീസർ കൂടി കക്സറിൽ അദ്ദേഹത്തിന്റെ സഹായത്തിനുണ്ടായിരുന്നു. സഹോദരിക്ക് എഴുതിയ കത്തിൽ ആ ഓഫീസറെപ്പറ്റി അമിത് ഭരദ്വാജ് പറഞ്ഞതിങ്ങനെ. ” ഒരു പുതിയ കുട്ടി എന്റെ യൂണിറ്റിൽ ചേർന്നിട്ടുണ്ട്. ലെഫ്റ്റനന്റ് സൗരവ് കാലിയ.എനിക്ക് വേണ്ടതെല്ലാം അവൻ ചെയ്തു തരുന്നു. ഒടുവിൽ എന്നെ സാർ എന്ന് വിളിക്കാൻ ഒരാളായി “.

കനത്ത മഞ്ഞുവീഴ്ചയിൽ നിയന്ത്രണരേഖയിലെ ചില പോസ്റ്റുകളിൽ നിന്ന് സൈന്യം പിൻമാറിയ സമയമായിരുന്നു. പെട്രോളിങ്ങിനുമാത്രം ആ സ്ഥലങ്ങളിൽ പോകും. 1999 മേയ് 17ന് ബേസ് കമാൻറർക്ക് ക്യാപ്റ്റൻ അമിത് ഭരദ്വാജ് വയർലെസ് സന്ദേശം നൽകി.

Stories you may like

ചൈനയ്ക്ക് മുന്നിൽ ഇന്ത്യയുടെ ‘അദൃശ്യ’ മതിൽ; ചിക്കൻ നെക്ക് ഇടനാഴിയിൽ 35 കി.മീ ഭൂഗർഭ റെയിൽപാത വരുന്നു!സിലിഗുരി ഇടനാഴി ഇനി കൂടുതൽ സുരക്ഷിതം

ഭാരതം കുതിക്കുന്നത് ലോകശക്തിയായി; വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ കരുത്തിന്റെ അടയാളം!; ആത്മവിശ്വാസം പ്രകടിപ്പിച്ച് പിയൂഷ് ഗോയൽ!

”കക്ക്സർ മേഖലയിലെ ബജ്രംഗ് പോസ്റ്റിൽ പെട്രോളിംഗിനു പോയ സൗരവ് കാലിയയെപ്പറ്റി വിവരമൊന്നുമില്ല. വയർലെസിൽ കിട്ടുന്നുമില്ല. ഞാൻ അന്വേഷിച്ചു പോവുകയാണ്. 30 പേരുടെ ടീമിനെ തയ്യാറാക്കിയിട്ടുണ്ട്. ”

ബജ്രംഗ് പോസ്റ്റിലെത്തിയ അമിത് ഭരദ്വാജിനും ടീമിനും നേർക്ക് കനത്ത് വെടിവെപ്പുണ്ടായി. ഇവർ തിരിച്ചടിക്കാനും തുടങ്ങി. എന്നാൽ നൂറുകണക്കിന് പാകിസ്താൻ സൈനികർ ബജ്രംഗ് പോസ്റ്റ് കയ്യടക്കിയിരുന്നു. പിടിച്ചു നിൽക്കാനാവില്ലെന്നു മനസ്സിലായ അമിത് തന്റെ സൈനികരോട് പിൻമാറാൻ ആവശ്യപ്പെട്ടു.

“നിങ്ങൾ തിരിച്ചിറങ്ങണം. ഞാൻ കവർ ഫയർ ചെയ്തു കൊള്ളാം. കൂടുതൽ സൈനികരെ ഇങ്ങോട്ടയക്കാൻ കമാൻറിങ് ഓഫീസറോട് പറയണം.അസാധാരണമായതെന്തോ സംഭവിക്കുന്നുണ്ട് ”

ക്യാപ്റ്റന്റെ നിർബന്ധത്തിന്നു വഴങ്ങി ടീം പിൻമാറി. എന്നാൽ അമിത് ഭരദ്വാജിന്റെ ബഡ്ഡിയായ ഹവീൽദാർ രജ് വീർ സിംഗ് പിൻമാറാൻ തയ്യാറായില്ല. നിങ്ങളെ ഉപേക്ഷിച്ച് ഞാൻ ഇവിടെ നിന്നു പോകില്ല എന്ന് രജ് വീർ പറഞ്ഞു. മരണം ഉറപ്പാണെന്നും നിങ്ങൾ കുടുംബവും കുട്ടികളും ഉള്ളയാളാണെന്നും പിന്മാറണമെന്നും അമിത് പറഞ്ഞു. മരിക്കുന്നെങ്കിൽ നമ്മൾ ഒരുമിച്ച് എന്നായിരുന്നു രജ് വീറിന്റെ മറുപടി.

ദേഷ്യം വന്ന ക്യാപ്റ്റൻ അമിത് പറഞ്ഞു, “ഇത് നിങ്ങളുടെ സീനിയർ ഓഫീസറുടെ ഓർഡർ ആണ്. അനുസരിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരും ”

ഹവീൽദാർ പറഞ്ഞു. “സാർ, നമ്മൾ രണ്ടു പേരും ജീവനോടെ അവശേഷിച്ചാൽ താഴെയെത്തുമ്പോൾ എനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചുകൊള്ളൂ. പക്ഷെ നിങ്ങളെ തനിച്ചാക്കി ഞാൻ പോകില്ല”

കാർഗിൽ യുദ്ധം ആരംഭിച്ചു. പിന്നീട് അമിത് ഭരദ്വാജിനെയും രജ് വീറിനെപ്പറ്റിയും വിവരമൊന്നുമുണ്ടായില്ല.

ജൂൺ 4 ന് വീട്ടിലേക്ക് പട്ടാളത്തിൽ നിന്നും എഴുത്തുവന്നു. മേയ് 17 മുതൽ അമിത് മിസ്സിംഗ് ആണ്. ഞങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് എന്നായിരുന്നു കത്തിൽ. പിറ്റേ ദിവസം ഫോൺ വന്നു.

” ഞാൻ കശ്മീരിൽ നിന്നാണ് വിളിക്കുന്നത്. പേര് വെളിപ്പെടുത്തുന്നില്ല.ക്യാപ്റ്റൻ അമിത് ജീവനോടെയില്ല”

എന്താണ് സംഭവിച്ചതെന്ന് സഹോദരി ചോദിച്ചു. ബജ്രംഗ് പോസ്റ്റിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്ന് പറഞ്ഞു. ശരീരം എപ്പോൾ വീട്ടിലെത്തുമെന്ന് സഹോദരി ചോദിച്ചപ്പോൾ ശരീരം കിട്ടിയില്ലാ എന്നായിരുന്നു മറുപടി. പിന്നെങ്ങനെ മരണം ഉറപ്പിച്ചു എന്ന് സഹോദരി ചോദിച്ചു. “ശരീരം സൈനികർ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അവർക്ക് അതെടുക്കാൻ പറ്റുന്നില്ല. പാകിസ്താൻ ഭാഗത്ത് നിന്ന് ശക്തമായ വെടിവെപ്പാണ്. മരിച്ചുവെന്നുറപ്പാണ്. നിങ്ങൾ കുടുംബാംഗങ്ങളെ പറഞ്ഞു മനസ്സിലാക്കൂ.” 57 ദിവസങ്ങൾക്കു ശേഷം കാർഗിൽ യുദ്ധം അവസാനിച്ച ജൂലൈ 13 നാണ് അമിത് ഭരദ്വാജിന്റെയും രജ് വീറിൻെറയും ശരീരം ഭാരതത്തിന് വീണ്ടെടുക്കാനായത്. തന്റെ റൈഫിൾ നെഞ്ചോടു ചേർത്തു പിടിച്ച് മഞ്ഞിൽ പുതഞ്ഞ നിലയിലായിരുന്നു അമിതിന്റെ ശരീരം. സമീപത്ത് നിന്ന് 10 പാകിസ്താൻ സൈനികരുടെ വെടിയേറ്റ് തുളഞ്ഞ ശവശരീരങ്ങൾ കണ്ടെത്തി.

1999 ജൂലായ് 14ന് ആ ധീര സൈനികന്റെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ ശരീരം അഭിമാനത്തോടെ ജയ്പ്പൂർ നഗരം ഏറ്റുവാങ്ങി.

അമിതിന്റെ അച്ഛനൊഴികെ എല്ലാവരും മരണത്തോട് പൊരുത്തപ്പെട്ടിരുന്നു. മൃതദേഹം കണ്ടെത്തുന്നത് വരെ ” അവൻ അതിർത്തിയിൽ ശത്രുക്കളോട് പോരാടിക്കൊണ്ടിരിക്കുകയാണ് ” എന്നായിരുന്നു അച്ഛന്റെ വിശ്വാസം. ആശ്വസിപ്പിക്കാനെത്തിയവരോടും അദ്ദേഹം ഇതായിരുന്നു പറഞ്ഞത്.

1999 ൽ അമിതിനു വേണ്ടി സഹോദരി സുനിത ഭരദ്വാജ് തയ്യാറാക്കിയ രാഖി അണിയാൻ അമിത് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീടുള്ള ഓരോ വർഷവും അമിതിന്റെ ബറ്റാലിയനിലെ സൈനികർക്കായി സുനിത ഭരദ്വാജ് രക്ഷാബന്ധൻ ദിനത്തിൽ രാഖി അയച്ചു കൊടുക്കും. ചില വർഷങ്ങളിൽ സൈനികർക്കൊപ്പമായിരുന്നു അവരുടെ രക്ഷാബന്ധൻ ആഘോഷം. ധീരനായ തന്റെ സഹോദരന്റെ ദീപ്തമായ ഓർമ്മകളാണ് അതിലൂടെ ഉണരുന്നതെന്ന് അവൾക്കറിയാം.

Tags: indian armyKARGILKargil HeroSPECIALCapt Amit Bharadwaj
Share15TweetSendShare

Latest stories from this section

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

ബംഗ്ലാദേശിൽ താരിഖ് തരംഗം; ചരിത്ര വിജയം കുറിച്ച ബിഎൻപിയെ അഭിനന്ദിച്ച് മോദി! ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ‘പുതിയ തുടക്കം’

Discussion about this post

Latest News

ചൈനയ്ക്ക് മുന്നിൽ ഇന്ത്യയുടെ ‘അദൃശ്യ’ മതിൽ; ചിക്കൻ നെക്ക് ഇടനാഴിയിൽ 35 കി.മീ ഭൂഗർഭ റെയിൽപാത വരുന്നു!സിലിഗുരി ഇടനാഴി ഇനി കൂടുതൽ സുരക്ഷിതം

ചൈനയ്ക്ക് മുന്നിൽ ഇന്ത്യയുടെ ‘അദൃശ്യ’ മതിൽ; ചിക്കൻ നെക്ക് ഇടനാഴിയിൽ 35 കി.മീ ഭൂഗർഭ റെയിൽപാത വരുന്നു!സിലിഗുരി ഇടനാഴി ഇനി കൂടുതൽ സുരക്ഷിതം

സഞ്ജുവിന്റെ ആ പ്രശ്നം അയാൾക്ക് പണിയാകുന്നു, സാങ്കേതിക പിഴവുകൾ തിരുത്താൻ ഉപദേശവുമായി സുനിൽ ഗവാസ്കർ; ശരിവെച്ച് ആരാധകരും

സഞ്ജുവിന്റെ ആ പ്രശ്നം അയാൾക്ക് പണിയാകുന്നു, സാങ്കേതിക പിഴവുകൾ തിരുത്താൻ ഉപദേശവുമായി സുനിൽ ഗവാസ്കർ; ശരിവെച്ച് ആരാധകരും

പാകിസ്ഥാനെ തോൽപ്പിക്കാൻ എന്തിനാടാ ഇന്ത്യ, ആ ആഭ്യന്തര ടീമിനും ഐപിഎൽ ടീമിനും അത് പറ്റും: ഇർഫാൻ പത്താൻ

ഒരു മാസം ട്രെയിനിംഗ് തന്നാൽ മതി, ആ താരത്തെ ഞാൻ ഇനിയും പുറത്താക്കും; പഴയ പോരാട്ടവീര്യം ഓർത്തെടുത്ത് ഇർഫാൻ

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഭാരതം കുതിക്കുന്നത് ലോകശക്തിയായി; വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ കരുത്തിന്റെ അടയാളം!; ആത്മവിശ്വാസം പ്രകടിപ്പിച്ച് പിയൂഷ് ഗോയൽ!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

കുഞ്ഞന്മാർ വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

കുഞ്ഞന്മാർ വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies