വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ റിസോർട്ടിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മുർഷിദ് മുഹമ്മദാണ് പോലീസ് പിടിയിലായത്. മുർഷിദ് കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറാണ്. പിടിയിലാവുമ്പോൾ പ്രതിയ്ക്കൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കല്പറ്റ പോലീസ് കേസ് എടുത്തിട്ടുണ്ട്.
മലപ്പുറം വാഴക്കാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ കല്പറ്റ പോലീസ് പ്രതിയ്ക്കായി അന്വേഷണം നടത്തിയിരുന്നു. അതിന്റെ ഭാഗമായി മുർഷിദിന്റെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ പ്രതി കൽപറ്റയിൽ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൽപ്പറ്റയിലെ ഒരു റിസോർട്ടിൽ നിന്നും പ്രതിയെ പിടികൂടിയത്.
സ്വകാര്യ ബസ് ഡ്രൈവറായ മുർഷിദ് പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കുകയായിരുന്നു. രാവിലെ സ്‌കൂളിൽ പോകുന്ന സമയത്തു പെൺകുട്ടികളെ സ്വന്തം കാറിൽ കയറ്റി റിസോർട്ടുകളിൽ എത്തിച്ചായിരുന്നു പീഡനം. മുർഷിദ് വലയിലാക്കിയത് കൂടുതലും പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളെയായിരുന്നു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
കല്പറ്റ എസ്‌ഐ അബ്ദുൽ കലാം, ടി അനീഷ്, സിപിഒ നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുർഷിദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.
Discussion about this post