തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു. പനി ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്. ഇവിടെ നടത്തുന്ന ആദ്യ നിപ പരിശോധനയാണിത്.
അതേസമയം ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ആൾക്കൂട്ടം ഒഴിവാക്കണമെന്നാണ് നിർദേശം. ഉത്സവങ്ങൾ, പള്ളിപ്പെരുന്നാൾ, വിവാഹം തുടങ്ങിയ ഉൾപ്പടെയുള്ള ചടങ്ങുകൾക്ക് ആണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. വിവാഹം, സൽക്കാരം തുടങ്ങിയവയ്ക്ക് പരമാവധി ആൾക്കൂട്ടം കുറയ്ക്കണം. ആളുകൾ കൂടുന്ന പരിപാടികൾക്ക് പോലീസ് അനുമതി വാങ്ങണം. പൊതുയോഗങ്ങൾ മാറ്റിവെക്കാനും നിർദേശമുണ്ട്.
Discussion about this post