ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ പേരിൽ ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് കാനഡ. ഇന്ത്യക്കാർക്ക് വിസ നൽകുന്നത് കാനഡ നിർത്തിവച്ചു. രാവിലെയോടെയാണ് കാനേഡിയൻ സർക്കാർ ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്.
ഇന്ന് മുതൽ ഇനയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിസ നടപടികൾ നിർത്തിവച്ചതായാണ് അറിയിപ്പ്. അപേക്ഷ സമർപ്പിക്കുന്നതിനായുള്ള വെബ്‌സൈറ്റ് രാവിലെ മുതൽ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാർക്കായുള്ള വിസ നൽകുന്നത് താത്കാലികമായി നിർത്തിവച്ചിരിക്കുന്നതായുള്ള അറിയിപ്പ് പുറത്തുവന്നത്. സാങ്കേതിക തകരാറിനെ തുടർന്നാണ് വിസ നടപടികൾ നിർത്തുന്നത് എന്നാണ് ഇതിന് നൽകിയിരിക്കുന്ന വിശദീകരണം. അതേസമയം കാനഡയുടെ നടപടയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നടപടിയ്ക്ക് ഒരുങ്ങുകയാണെന്നാണ് വിവരം.
നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാദം. ഇതിനെതിരെ ഇന്ത്യ രംഗത്ത് എത്തിയതോടെ കാനഡ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു. ഇതേ നാണയത്തിൽ ഇന്ത്യയും ശക്തമായ തിരിച്ചടി നൽകിയതോടെ വിഷയം അന്തരാഷ്ട്ര തലത്തിൽ ചർച്ചയായി.
Discussion about this post