റായ്പൂർ: ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു വനിതാ കമ്യൂണിസ്റ്റ് ഭീകര നേതാക്കളെ സുരക്ഷാസേന വധിച്ചു. കുമാരി ലഖെ, മംഗ്ലി പദാമി എന്നിവരാണ് കൊല്ലപ്പെട്ടത് . 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഇരുവരെയും പിടികിട്ടാപ്പുളളികളായും പ്രഖ്യാപിച്ചിരുന്നു. . നിരവധി അക്രമണ സംഭവങ്ങളിൽ ഉൾപെട്ടിട്ടുള്ളവരായിരുന്നുവെന്ന് എസ് പി ഗൗരവ് റായ് അറിയിച്ചു. ഇവർക്കെതിരെ അരാൻപൂർ, കിരണ്ടുൽ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദർഭ ഡിവിഷനിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചിരുന്നതായി ദന്തേവാഡ എസ് പി ഗൗരവ് റായ് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടയിൽ മാവോയിസ്റ്റുകൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേരെ വെടിയുതിർത്തു . തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് നടന്ന വെടിവെയ്പ്പിൽ രണ്ടു വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയായിരുന്നു. ഇവരുടെ പക്കൽനിന്നും ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബുകൾ , ഇൻസാസ് റൈഫിൾ, വെടിമരുന്നുകൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post