ചെന്നൈ: സനാതനധർമ്മത്തെ അവഹേളിച്ച മന്ത്രി ഉദനിധി സ്റ്റാലിനെ വിമർശിച്ച ഹിന്ദു മുന്നണി നേതാവിനെതിരെ പ്രതികാര നടപടി. പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു മുന്നണി നേതാവ് മഹേഷിനെയാണ് വിമർശിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്.
വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു മഹേഷ് ഉദയനിധിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ഇത് വലിയ ചർച്ചയായതോടെ ഡിഎംകെ അരണി ജില്ലാ അദ്ധ്യക്ഷൻ എ.സി മണിയുടെ പരാതി നൽകുകയായിരുന്നു. ഇതിലാണ് നടപടി. പരാതിയിൽ കേസ് എടുത്ത പോലീസ് അരണിയിലെ വസതിയിൽ അതിക്രമിച്ച് കടന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വലിച്ചിഴച്ചാണ് മഹേഷിനെ പോലീസ് വാഹനത്തിൽ കയറ്റിയത്.
അതേസമയം ഉദയനിധിയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധം ഉയർന്നതോടെ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി വ്യക്തമാക്കി മഹേഷ് രംഗത്ത് എത്തിയിരുന്നു. സനാതന ധർമ്മത്തിനെതിരായ പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ഇക്കാര്യം മാത്രമാണ് ശക്തമായി ആവശ്യപ്പെട്ടത് എന്നുമായിരുന്നു മഹേഷിന്റെ പ്രതികരണം. മാപ്പ് പറഞ്ഞില്ലെങ്കിൽ ഉദയനിധിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡിഎംകെ നേതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
Discussion about this post