Saturday, January 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

“തനിക്ക് കഴിഞ്ഞ 50 വര്‍ഷമായി ഒറ്റ പ്രത്യയശാസ്ത്രം ഒറ്റ പ്രസ്ഥാനം; കെ മുരളീധരന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാട് മാറ്റുന്നു; പണ്ട് അലുമീനിയം പട്ടേല്‍ എന്ന് വിളിച്ചയാളെ പിന്നീട് താണ് വണങ്ങിയില്ലേ”; പരിഹാസവുമായി വി മുരളീധരന്‍

by Brave India Desk
Sep 26, 2023, 01:01 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കെ മുരളീധരന് ഓരോ സാഹചര്യത്തിലും ഓരോന്ന് പറയുന്ന രീതിയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. താന്‍ കഴിഞ്ഞ 50 വര്‍ഷമായി ഒറ്റ ആശയം, ഒറ്റ പ്രത്യയശാസ്ത്രം, ഒറ്റ പ്രസ്ഥാനം എന്ന നിലയിലാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ കെ മുരളീധരന്‍ ഓരോ ഘട്ടത്തിലും സാഹചര്യമനുസരിച്ച് നിലപാടുകള്‍ മാറ്റിയിട്ടുണ്ട്. മറുപടി അര്‍ഹിക്കുന്ന ഒരു വിമര്‍ശനം പോലും കെ മുരളീധരന്‍ ഉന്നയിച്ചില്ലെന്നും മന്ത്രി പ്രതികരിച്ചു. കേരളത്തിലെ രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ യാത്രയെ ബിജെപി രാഷ്ട്രീയ യാത്രയായി മാറ്റിയെന്ന കെ മുരളീധരന്റെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര മന്ത്രി.

രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ സാധാരണക്കാരുടെ പാസ് തന്നെ എംപിക്കും നല്‍കിയതിലെ എതിര്‍പ്പു കൊണ്ടാണ് കെ മുരളീധരന്‍ ആരോപണവുമായി രംഗത്ത് വന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു.

Stories you may like

ഹിഡ്മയ്ക്ക് പിന്നാലെ ദേവയും; കമ്യൂണിസ്റ്റ് ഭീകര വേട്ടയിൽ വൻ വിജയം, കൊടും ഭീകരൻ ബർസെ ദേവ കീഴടങ്ങി

ഇന്ത്യയോട് തോറ്റ പാകിസ്താൻ്റെ’ഡിജിറ്റൽ കളി’; വ്യാജചിത്രങ്ങളുമായി വീണ്ടും നുണപ്രചാരണം

“അത് കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയായിരുന്നു. പ്രത്യേകം ക്ഷണം ലഭിച്ചവരാണ് ആ ട്രെയിനില്‍ യാത്ര ചെയ്തത്. എംപിമാരുടെ കയ്യിലുണ്ടായിരുന്ന അതേ പാസ്, ബിജെപിക്കാരുടെയും കയ്യിലുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരിഭവം. എംപി എന്നു പറഞ്ഞാല്‍ ജനങ്ങളുടെ ഭാഗമാണല്ലോ. എംപിക്ക് ബിജെപിക്കാര്‍ക്ക് കിട്ടുന്ന പാസ് പോരാ എന്നാണോ അദ്ദേഹം പറയുന്നത്? എംപിക്ക് പ്രത്യേക പ്രിവിലേജ് വേണമെന്ന് പറയുന്നത് ജനാധിപത്യത്തില്‍ ശരിയല്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ മുതലാളിയോ യജമാനനോ അല്ല. അതുകൊണ്ട്, സാധാരണക്കാരുടെ കൂടെ യാത്ര ചെയ്യാനാണ് നാമെല്ലാം ആഗ്രഹിക്കേണ്ടത്”, വി മുരളീധരന്‍ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ പ്രശ്‌നം കഴിഞ്ഞ 25 30 വര്‍ഷക്കാലത്തെ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ എടുത്തു പരിശോധിച്ചാല്‍ നമുക്കറിയാം. ഓരോ കാലത്തും അതത് സമയത്തെ സാഹചര്യം അനുസരിച്ച് സംസാരിക്കാന്‍ നല്ല മിടുക്കുള്ളയാളാണ് മുരളീധരന്‍. ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. ഞാന്‍ അത് അത്ര വലിയ ഗൗരവമുള്ള വിഷയമായി കാണുന്നില്ല. നാളെ സാഹചര്യം മാറിക്കഴിഞ്ഞാല്‍ മുരളീധരന്‍ ഇതെല്ലാം നേരെ തിരിച്ചും പറയും. പണ്ട് അലൂമിനീയം പട്ടേല്‍ എന്ന് വിളിച്ചയാളെ താണ് വണങ്ങി നില്‍ക്കുന്നതും നാം കണ്ടതാണെന്നും വി മുരളീധരന്‍ പരിഹസിച്ചു.

“ഞാന്‍ എംപിയാണെങ്കിലും മന്ത്രിയാണെങ്കിലും അതേ തിരക്കില്‍ തന്നെയാണ് വന്നത്. എല്ലാ സ്റ്റേഷനിലും ബിജെപിക്കാര്‍ സ്വീകരണം നല്‍കി. അത് വി മുരളീധരനു നല്‍കിയ സ്വീകരണമല്ല, ആ ട്രെയിനിനു നല്‍കിയ സ്വീകരണമാണ്. അവര്‍ സെല്‍ഫിയെടുത്തതും എന്റെയൊപ്പമല്ല. ആ ട്രെയിനിനു മുന്നിലാണ്. ട്രെയിന്‍ ഒരു സെലബ്രിറ്റിയാകുന്ന സാഹചര്യമാണത്. ഇത്തരം ട്രെയിനുകള്‍ ഇതുവരെ ഇവിടെ ഇല്ലാതിരുന്നതിനാല്‍, ആളുകള്‍ കൂടുതല്‍ താല്‍പര്യവും കൗതുകവുമെല്ലാം കാണിക്കും. ദിവസം മുഴുവന്‍ ബിജെപിക്കാരെ കണ്ടിരിക്കേണ്ടി വന്നതിന്റെ അസ്വസ്ഥതയാണോ അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിച്ചത്?”, കേന്ദ്ര മന്ത്രി ചോദിച്ചു.

ബിജെപി ഓഫിസിലിരുന്ന് യാത്ര ചെയ്യുന്ന പ്രതീതിയാണെന്ന് അദ്ദേഹം പറഞ്ഞെങ്കില്‍, അവിടെ ബിജെപിക്കാരെയാകും ഏറ്റവും കൂടുതല്‍ കണ്ടിട്ടുണ്ടാവുക. കോണ്‍ഗ്രസുകാരോട് വരേണ്ട എന്നാരെങ്കിലും പറഞ്ഞോ? അവര്‍ക്കും വരാമായിരുന്നല്ലോ. നാടിന്റെ പുരോഗതിയില്‍ സന്തോഷമുള്ളവര്‍ വന്നു. ബിജെപിക്കാര്‍ക്ക് സന്തോഷമുണ്ട്. അതുകൊണ്ട് അവരും വന്നു. കോണ്‍ഗ്രസുകാര്‍ക്ക് സന്തോഷമില്ലെങ്കില്‍ അവരുടെ മനോഭാവം മാറണം. അഞ്ചെട്ടു വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്നതിന് അസ്വസ്ഥതയാണോ അദ്ദേഹത്തെക്കൊണ്ട് ഇതെല്ലാം പറയിക്കുന്നതെന്നു നോക്കണമെന്നും വി മുരളീധരന്‍ വിമര്‍ശിച്ചു.

Tags: Muraleedharanak . muraleedharanVande Bharat
Share8TweetSendShare

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

സ്ത്രീസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; എക്സിന് നോട്ടീസുമായി കേന്ദ്രം, അശ്ലീലത പ്രചരിപ്പിച്ചാൽ പണി പാളും!

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

ഭീകരതയുടെ പ്രഭവകേന്ദ്രം ഭീകരതയിൽ തന്നെ കത്തിയമരുന്നു; പാകിസ്താനിൽ അജ്ഞാതർ പൂണ്ടുവിളയാടിയ വർഷം

ഭീകരതയുടെ നഴ്സറിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി;2025 പാകിസ്താന് രക്തച്ചൊരിച്ചിലിൻ്റെ വർഷം

ഭീകരതയുടെ നഴ്സറിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി;2025 പാകിസ്താന് രക്തച്ചൊരിച്ചിലിൻ്റെ വർഷം

Discussion about this post

Latest News

ഹിഡ്മയ്ക്ക് പിന്നാലെ ദേവയും; കമ്യൂണിസ്റ്റ് ഭീകര വേട്ടയിൽ വൻ വിജയം, കൊടും ഭീകരൻ ബർസെ ദേവ കീഴടങ്ങി

ഹിഡ്മയ്ക്ക് പിന്നാലെ ദേവയും; കമ്യൂണിസ്റ്റ് ഭീകര വേട്ടയിൽ വൻ വിജയം, കൊടും ഭീകരൻ ബർസെ ദേവ കീഴടങ്ങി

ഇന്ത്യയോട് തോറ്റ പാകിസ്താൻ്റെ’ഡിജിറ്റൽ കളി’; വ്യാജചിത്രങ്ങളുമായി വീണ്ടും നുണപ്രചാരണം

ഇന്ത്യയോട് തോറ്റ പാകിസ്താൻ്റെ’ഡിജിറ്റൽ കളി’; വ്യാജചിത്രങ്ങളുമായി വീണ്ടും നുണപ്രചാരണം

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

സ്ത്രീസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; എക്സിന് നോട്ടീസുമായി കേന്ദ്രം, അശ്ലീലത പ്രചരിപ്പിച്ചാൽ പണി പാളും!

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

അച്ഛന്റെ സ്നേഹത്തിൽ നിന്ന് തുടങ്ങിയ ‘കൊച്ചു നീലക്കുപ്പി’ ;ഇന്ത്യക്കാരേറെ സ്നേഹിച്ച കമ്പനിയുടെ 130 വർഷത്തെ ചരിത്രം

അച്ഛന്റെ സ്നേഹത്തിൽ നിന്ന് തുടങ്ങിയ ‘കൊച്ചു നീലക്കുപ്പി’ ;ഇന്ത്യക്കാരേറെ സ്നേഹിച്ച കമ്പനിയുടെ 130 വർഷത്തെ ചരിത്രം

ഡ്യൂറെക്സ്: അപമാനങ്ങളിൽ നിന്ന് തുടങ്ങിയ ആഗോള സാമ്രാജ്യം;ആരും പറയാൻ ധൈര്യപ്പെടാത്ത ആ ചരിത്രം

ഡ്യൂറെക്സ്: അപമാനങ്ങളിൽ നിന്ന് തുടങ്ങിയ ആഗോള സാമ്രാജ്യം;ആരും പറയാൻ ധൈര്യപ്പെടാത്ത ആ ചരിത്രം

സ്ത്രീകൾ ഭരിക്കുന്ന പ്രണയലോകം; ബംബിൾ തുടങ്ങിയത് എങ്ങനെ?അപമാനത്തിൽ നിന്ന് ജനിച്ച സാമ്രാജ്യം

സ്ത്രീകൾ ഭരിക്കുന്ന പ്രണയലോകം; ബംബിൾ തുടങ്ങിയത് എങ്ങനെ?അപമാനത്തിൽ നിന്ന് ജനിച്ച സാമ്രാജ്യം

അന്നത്തെ സച്ചിന്റെ ബുദ്ധിയെ വെല്ലുന്ന ഒന്നും ഞാൻ കണ്ടിട്ടില്ല, ഇതൊന്നും ആർക്കും സാധിക്കാത്തത്: ഹർഭജൻ സിങ്

അന്നത്തെ സച്ചിന്റെ ബുദ്ധിയെ വെല്ലുന്ന ഒന്നും ഞാൻ കണ്ടിട്ടില്ല, ഇതൊന്നും ആർക്കും സാധിക്കാത്തത്: ഹർഭജൻ സിങ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies