പൂയപ്പള്ളി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. കൊല്ലം റൂറൽ എസ് പി നടത്തിയ അന്വേഷണത്തിലാണ് പോലീസിനു വീഴ്ച പറ്റിയതായി കണ്ടെത്തിയത്. അക്രമാസക്തനായിരുന്ന പ്രതിയെ നോക്കാതെ ഇരുവരും ആത്മരക്ഷാർത്ഥം മാറിനിന്നു എന്നാണ് എസ് പി നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഡിഐജി ആർ നിശാന്തിനി അന്വേഷണത്തിന് ഉത്തരവിട്ടു.ഡോക്ടർ വന്ദനയെ ആശുപത്രിയിൽ എത്തിച്ച പൂയംപ്പള്ളി സ്റ്റേഷൻ എസ്ഐ ബേബി മോഹൻ, ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാൽ എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും ഡിഐജി ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി ആശുപത്രിയിൽ പോലീസുമായി എത്തിയ പ്രതി സന്ദീപ് പരിശോധനയ്ക്കിടെ ഡോക്ടറെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ഡോ.വന്ദന ദാസ് കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു.
Discussion about this post