ഒട്ടാവ: ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഖാലിസ്ഥാൻ ഭീകര സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തി കാനഡ. ബബ്ബൽ ഖൽസ ഇന്റർനാഷണൽ, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയുടെ ആവശ്യത്തെ തുടർന്നായിരുന്നു നടപടി.
കാനഡയിലെ ഇന്ത്യൻ ഹിന്ദുക്കൾക്ക് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ഭീഷണി വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലായിരുന്നു നിരോധനം ഏർപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടത്. അഞ്ച് ഭീകര സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്താനിയിരുന്നു നിർദ്ദേശം നൽകിയിരുന്നത്. ഈ സംഘടനകളുടെ പട്ടികയും നൽകിയിരുന്നു.
സ്വന്തം മണ്ണിൽ ഭീകരവാദം വളർത്തുന്ന കാനഡയ്‌ക്കെതിരെ ശക്തമായ നിലപാട് ആയിരുന്നു ഇന്ത്യ സ്വീകരിച്ചത്. ഇതേ തുടർന്നുണ്ടായ സമ്മർദ്ദമാണ് ഭീകര സംഘടനകളെ വിലക്കുന്ന തീരുമാനത്തിലേക്ക് കാനഡയെ നയിച്ചത്. ഖാലിസ്ഥാൻ ഭീകരരുടെ സ്വർഗ്ഗമായി കാനഡ മാറിയിരിക്കുന്നു എന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കർ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post