ജറുസലേം: പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യമെന്ന് റിപ്പോർട്ട്. ഇസ്രായേലിനുള്ളിൽ അതിക്രമിച്ച് കടന്ന് പലസ്തീൻ ഭീകരർ ആക്രമണം നടത്തിയതോടെയാണ് യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. 20 മിനിറ്റിൽ 5,000 റോക്കറ്റാണ് ഇസ്രായേലിലേക്ക് തൊടുത്തതെന്ന് ഹമാസ് അവകാശപ്പെട്ടു. മറുപടിയായി ഗാസയിലേക്ക് പ്രത്യാക്രമണം ആരംഭിച്ചതായി ഇസ്രായേൽ വ്യക്തമാക്കി. യുദ്ധത്തിന് തങ്ങൾ തയ്യാറാണെന്നും തെക്കൻ ഇസ്രായേലിൽ ഉള്ളവർ വീടിന് പുറത്തിറങ്ങരുതെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.
നിരവധി ഭീകരർ ഇസ്രായേൽ അധീന പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി’ ഇസ്രായേൽ സൈന്യം പറഞ്ഞു. ജെറുസലേം ഉൾപ്പെടെ ഇസ്രായേലിലുടനീളം വ്യോമാക്രമണം നടക്കുന്നതിനാൽ ഗാസ മുനമ്പിലെ പ്രദേശങ്ങൾ ആക്രമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഇസ്രയേലിനെതിരെ പുതിയ സൈനിക നടപടി ആരംഭിച്ചതായി ഹമാസിന്റെ സൈനിക വിഭാഗ സംഘത്തിന്റെ നേതാവ് മുഹമ്മദ് ഡീഫ് വെളിപ്പെടുത്തി. ഓപ്പറേഷൻ അൽ-അഖ്സ സ്റ്റോം ആരംഭിക്കുന്നതിനായി ശനിയാഴ്ച പുലർച്ചെ ഇസ്രായേലിലേക്ക് 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതായി മുഹമ്മദ് ഡീഫ് പറഞ്ഞു.
Discussion about this post