ടെഹ്റാൻ : ഇസ്രായേലിൽ ഹമാസിന്റെ ഇസ്ലാമിസ്റ്റ് ഭീകരർ നടത്തിയ ആക്രമണത്തെ പിന്തുണച്ച് ഇറാൻ. ഹമാസ് നടത്തിയത് അഭിമാനകരമായ ഓപ്പറേഷൻ ആണെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കി. ഹമാസിന്റെ പോരാളികളെ അഭിനന്ദിക്കുന്നുവെന്നും ഇറാൻ അറിയിച്ചു.
പലസ്തീനിന്റെയും ജറുസലേമിന്റെയും വിമോചനം വരെ തങ്ങൾ പലസ്തീൻ പോരാളികൾക്കൊപ്പം നിൽക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ശനിയാഴ്ച ഇറാൻ പാർലമെന്റ് അംഗങ്ങൾ പലസ്തീന് പിന്തുണ നൽകുകയും വിജയാശംസകൾ നേരുകയും ചെയ്തതായി ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേക്ഷണം ചെയ്തിരുന്നു. പാർലമെന്റ് അംഗങ്ങൾ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് നിന്ന് “ഇസ്രായേലിന് മരണം” എന്നും “പാലസ്തീൻ വിജയിച്ചു, ഇസ്രായേൽ നശിപ്പിക്കപ്പെടും” എന്നുമെല്ലാം മുദ്രാവാക്യം വിളിക്കുന്നത് ഈ വീഡിയോയിൽ കാണിച്ചിരുന്നു.
ഭൂരിഭാഗം ലോകരാജ്യങ്ങളും ഇസ്രായേലിലെ ഭീകരാക്രമണമത്തെ അപലപിക്കുമ്പോൾ ആണ് ഭീകരർക്ക് പിന്തുണ നൽകുന്ന ഇറാന്റെ ഈ വ്യത്യസ്തമായ നിലപാട്. സംഘർഷം രൂക്ഷമായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഈജിപ്ത് മുന്നറിയിപ്പ് നൽകി. സംയമനം പാലിക്കണമെന്ന് തുർക്കിയും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post