ടെൽ അവീവ് : ഹമാസ് ഭീകരർ ആക്രമണത്തിലൂടെ നിയന്ത്രണം കൈയ്യിലെടുത്ത പ്രദേശങ്ങൾ ഇസ്രായേൽ സൈന്യം തിരിച്ചുപിടിക്കാനൊരുങ്ങുന്നു. നിരവധി പ്രദേശങ്ങളിൽ നിന്നും ഹമാസ് ഭീകരരെ പൂർണമായും പുറത്താക്കിയെന്ന് ഇസ്രായേൽ സേന അറിയിച്ചു. 400 ലധികം ഹമാസ് ഭീകരരെ കൊലപ്പെടുത്തിയതായും ഇസ്രായേൽ സൈന്യം അറിയിച്ചു.
ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ 400 ലധികം ഭീകരരെ കൊലപ്പെടുത്തിണ്ടെന്ന് സേന അറിയിച്ചിട്ടുണ്ട്.
ഇസ്രായേൽ യുദ്ധത്തിലാണെന്നും മുഴുവൻ പ്രദേശങ്ങളുടെയും നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും സേന അറിയിച്ചു. സൈന്യം നടത്തിയ തിരിച്ചടിയിൽ 313 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 2000 ത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 300 സാധാരണക്കാർ കൊല്ലപ്പെട്ടു. നിരവധി ആളുകളെ ഭീകരർ ബന്ദിയാക്കിയിട്ടുണ്ട്.
Discussion about this post