ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പോൺ താരം മിയ ഖലീഫ. സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനമാണ് നടിയുടെ നിലപാടിനെതിരെ ഉയരുന്നത്. ലബനൻ വംശജയായ മിയ ഖലീഫ മുൻപും പലപ്പോഴും പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ്.
“നിങ്ങൾക്ക് പലസ്തീനിലെ സാഹചര്യങ്ങൾ കാണാനും പലസ്തീനികളുടെ പക്ഷത്ത് നിൽക്കാനും കഴിയുന്നില്ലെങ്കിൽ, നിങ്ങൾ വർണ്ണവിവേചനത്തിന്റെ തെറ്റായ വശത്താണ്, അത് കാലക്രമേണ തെളിയിക്കപ്പെടും”. എന്നാണ് മിയ ഖലീഫ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. രൂക്ഷമായ വിമർശനമാണ് ഈ പോസ്റ്റിനെതിരെ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്.
സ്വന്തം മേഖലയിൽ നിന്ന് പോലും നിരോധനം നേരിട്ട ഒരു അശ്ലീല നടിയുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ തൽക്കാലം സ്വീകരിക്കുന്നില്ല എന്നാണ് പ്രമുഖ സോഷ്യൽ മീഡിയ താരമായ ഇസബെല്ല മരിയ ഡിലൂക്കാ ഈ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയാൽ പീഡിപ്പിക്കപ്പെടുമെന്നും ശിരച്ഛേദം ചെയ്യപ്പെടുമെന്നും ഉറപ്പുള്ളതുകൊണ്ട് മറ്റൊരു രാജ്യത്ത് ഒളിവിൽ കഴിയുന്ന അശ്ലീല നടിയാണ് ഇസ്രായേലിനെ അധിക്ഷേപിക്കുന്നത് എന്നും ഇസബെല്ല തിരിച്ചടിച്ചു. ഇസബെല്ലയെ പിന്തുണച്ചു കൊണ്ടും മിയ ഖലീഫയെ വിമർശിച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തെത്തുന്നത്.
Discussion about this post