തിരുവനന്തപുരം : ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ, ഹമാസ് ഭീകരരെ പിന്തുണച്ച് സിപിഎം നേതാവ് എംഎ ബേബി. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നൽകിയ തിരിച്ചടി മാത്രമാണ് കഴിഞ്ഞ ദിവസം കണ്ടത് എന്ന് എംഎ ബേബി പറഞ്ഞു. ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്തിയാൽ ഇസ്രായേലും ഒരു തീവ്രവാദ രാഷ്ട്രമാണെന്ന് അംഗീകരിക്കേണ്ടി വരുമെന്നും എംഎ ബേബി പറഞ്ഞു.
കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്രമായ പലസ്തീനിയൻ രാഷ്ട്രം രൂപവൽക്കരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ആക്രമണങ്ങൾ കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാൻ കഴിയില്ല. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാ സമിതി അടിയന്തരമായി യോഗം ചേരണം. കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്രമായ പലസ്തീനിയൻ രാഷ്ട്രം രൂപവൽക്കരിക്കുന്നതിന് നടപടികൾ സ്വീകരിച്ചാൽ മാത്രമേ പലസ്തീൻ പ്രദേശത്തെ രക്തച്ചൊരിച്ചിലിന് പരിഹാരമുണ്ടാക്കാൻ കഴിയു എന്നും എംഎ ബേബി ഉപദേശിച്ചു.
2006ലെ യുദ്ധത്തിനുശേഷം പലസ്തീനികളിൽ നിന്ന് ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇന്ന് നടന്നത് എന്ന് എംഎ ബേബി പറഞ്ഞിരുന്നു. ഗോലിയാത്തിനെതിരെ ദാവീദ് നടത്തിയ പോരാട്ടം പോലെയാണിത്. ഇസ്രായേൽ പലസ്തീനികൾക്ക് നേരെ നടത്തുന്ന അടിച്ചമർത്തലും അക്രമവും അവരുടെ പ്രദേശങ്ങൾ കയ്യേറി വച്ചിരിക്കുന്നതും അവസാനിപ്പിച്ച് സമാധാന ചർച്ചയിലേക്ക് വരികയാണ് വേണ്ടത്. പലസ്തീനികളുടെ ദീർഘകാല സുഹൃത്ത് ആയ ഇന്ത്യ അവിടത്തെസമാധാനത്തിനുള്ള മുൻകൈ എടുക്കുകയും വേണമെന്നും സിപിഎം നേതാവ് ആവശ്യപ്പെട്ടിരുന്നു.
Discussion about this post