ലക്‌നൗ: ലൈംഗികതയുമായി ബന്ധപ്പെട്ട് തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകവുമായി ഇസ്ലാമിക് സെമിനാരിയായ ദാറുൽ ഉലൂം ദിയോബന്ദ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ, മരിച്ചവർ, മൃഗങ്ങൾ എന്നിവയുമായുള്ള ലൈംഗിക ബന്ധത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പുസ്തകമാണ് സെമിനാരി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്. അതേസമയം ശക്തമായ പ്രതിഷേധം ഉയർന്നതോടെ പുസ്തകം പിൻവലിച്ചു.
മൗലാന അലി തൻവിയുടെ ബരിഷ്തി സേവർ എന്ന പുസ്തകമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. കുട്ടികളെക്കുറിച്ചുള്ള ആക്ഷേപകരവും അനുചിതവും നിയമവിരുദ്ധവുമായ ഉള്ളടക്കമാണ് പുസ്തകത്തിൽ ഉള്ളത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുകയായിരുന്നു. ഇതേ തുടർന്നാണ് പുസ്തകം പിൻവലിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നും, ഇതിന് ശേഷം കുളിച്ചാൽ മതിയെന്നുമാണ് പുസ്തകത്തിൽ പറയുന്നത്. മറ്റൊരു ഭാഗത്ത് മരിച്ച സ്ത്രീകൾ, മൃഗങ്ങൾ എന്നിവയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ തെറ്റില്ലെന്നും പറയുന്നുണ്ട്. ഈ പുസ്‌കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് എൻസിപിസിആറിന് പരാതി ലഭിച്ചിരുന്നു.
ഇതിനിടെ രക്ഷിതാക്കൾ ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതും പുസ്തകം പിൻവലിക്കാൻ കാരണം ആയി.
Discussion about this post