കോഴിക്കോട് : എൻസിഇആർടി സിലബസ് പരിഷ്കരണത്തോടുള്ള കേരള സർക്കാരിന്റെ നിലപാട് ചരിത്രപരമായ വിഡ്ഢിത്തം ആണെന്ന് ബിജെപി ദേശിയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. ഫറോക്ക് ചെറുവണ്ണൂർ എഡബ്ല്യുഎച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹാൻഡികാപ്പ്ഡ് യൂണിയൻ ഉദ്ഘാടനം ചെയ്ത സംസാരിക്കുമ്പോഴായിരുന്നു എപി അബ്ദുല്ലക്കുട്ടി കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.
സിലബസ് പരിഷ്കരണത്തോട് സഹകരിക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. എന്നാൽ ദേശീയ പരീക്ഷകളെല്ലാം പ്ലസ്ടു എൻസിഇആർടി സിലബസിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കേരളത്തിലെ കുട്ടികൾ ദേശീയ മത്സരങ്ങളിൽ പിന്നോട്ടു പോവുന്ന അവസ്ഥയായിരിക്കും ഉണ്ടാവുകയെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.
എൻസിഇആർടി സിലബസിൽ ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കുന്നതിനെതിരായി കേരള സർക്കാർ കടുത്ത എതിർപ്പാണ് ഉന്നയിക്കുന്നത്.
പണ്ട് കംപ്യൂട്ടറിനെ എതിർത്ത പോലുള്ള വിവരക്കേടുകളാണ് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.
Discussion about this post