ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബ്രയിൻ ട്യൂമർ നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ പിയാനോ വായിച്ച് ഹനുമാൻ ചാലിസ പാടി യുവാവ്. അനസ്‌തേഷ്യ ആവശ്യമില്ലാത്ത ശാസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. ബീഹാറിലെ ബക്സർ സ്വദേശിയാണ് 28കാരനായ യുവാവ്. ഇടക്കിടെ ചുഴലി വരുന്നുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഡോക്ടറെ സമീപിച്ചത്. പരിശോധനയിൽ തലച്ചോറുസെ മോട്ടോർ കോർട്ടക്‌സിനോട് അടുത്ത് ട്യൂമർ കണ്ടെത്തി.
തലച്ചോറിലെ ഈ മേഖലയാണ് നമ്മുടെ ശരീരത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് എവേക്ക് ബ്രെയിൻ സർജറി നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. ഇതിലൂടെ യുവാവിന് ബലക്ഷയം സംഭവിക്കാനുള്ള സാധ്യത കുറയ്ക്കാനായിരുന്നു ഡോക്ടർമാർ ശ്രമിച്ചത്.
A man was kept awake and recited the Hanuman Chalisa while undergoing a rare brain surgery conducted by physicians at AIIMS Hospital in Bhopal. #abhijeetbharatnews #abhijeetbharatnagpur #abnagpur #abupdates #abdigitalportal #aiims #bhopal #brainsurgery #braintumor pic.twitter.com/a1fTzCFkyB
— Abhijeet Bharat News (@abhijeetbharat_) November 3, 2023
ന്യൂറോ സർജറി അസോസിയേഷൻ പ്രൊഫസർ ഡോ സുമിത് രാജിന്റെ നേതൃത്വത്തിലുള്ള ടീമാണ് സർജറി നടത്തിയത്. ക്രാനിയോടോമി എന്ന സർജറിയാണ് യുവാവിന് നടത്തിയത്. ഇത് പ്രകാരം രോഗിക്ക് അനസ്തേഷ്യ നൽകാതെ തന്നെ ശസ്ത്രക്രിയ നടത്താം.
സർജറിക്കിടെ യുവാവ് ദിനപത്രം വായിക്കുകയും, ഹനുമാൻ ചാലിസ ചൊല്ലിയതായും ഡോക്ടർമാർ പറഞ്ഞു. ട്യൂമർ നീക്കം ചെയ്ത് പുറത്തെത്തിച്ച സമയത്തും ഇയാൾ പിയാനോ വായിച്ച് കൊണ്ടിരുന്നതും ഡോക്ടർമാരെ ശരിക്കും അമ്പരപ്പിച്ചു. അതേസമയം ഇയാളുടെ തലച്ചോറിലെ ട്യൂമർ വിജയകരമായി നീക്കം ചെയ്തതായും, ഇയാൾ സുഖംപ്രാപിച്ച് വരികയാണെന്നും ഡോക്ടർമാർ പറഞ്ഞു. സർജറിയുടെ ആഘാതങ്ങളൊന്നും ഇയാൾക്കില്ല. മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഇല്ല.
Discussion about this post