ആലപ്പുഴ :പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയിൽ ജമാ അത്തെ ഇസ്ലാമി വിദ്വേഷ പ്രചാരണങ്ങൾക്കായി കുഞ്ഞുങ്ങളെ ഉപയോഗിച്ചത് വിവാദമാകുന്നു. ജമാ അത്തെ ഇസ്ലാമി കഴിഞ്ഞ ദിവസം അമ്പലപ്പുഴ വളഞ്ഞവഴിയിൽ സംഘടിപ്പിച്ച ‘ഗാസ മുനമ്പ് പ്രതിഷേധ ചത്വരത്തി’ലാണ് രണ്ടുവയസിന് താഴെ മാത്രം പ്രായമുള്ള കൊച്ചു കുട്ടിയെകൊണ്ടാണ് മുദ്രാവാക്യം വിളിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്തവർ അതേറ്റു വിളിക്കുകയും ചെയ്തു. പലസ്തീന് അനുകൂലവും ഇസ്രായേലിന് എതിരേയുമുള്ള മുദ്രാവാക്യമാണ് കുട്ടി വിളിച്ചത്. കൊച്ചു കുട്ടികളുടെ മനസ്സിൽ പോലും വിദ്വേഷം കുത്തിവെയ്ക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജമാ അത്തെ ഇസ്ലാമി നടത്തുന്നതിന്റെ തെളിവാണിത്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തോടെ കളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജമാ അത്തെ ഇസ്ലാമി ഇത്തരം പരിപാടികൾ ആസൂത്രിതമായി സംഘടിപ്പിക്കുന്നത്. ഇസ്രായേൽ -പലസ്തീൻ സംഘർഷങ്ങൾ നടക്കുന്നതിനാൽ ജമാ അത്തെ ഇസ്ലാമിയും അവരുടെ പോഷക സംഘടനകളും തങ്ങളുടെ തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിക്കുകയാണ്.കഴിഞ്ഞ വർഷം ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പരിപാടിയ്ക്കിടയിൽ ഹിന്ദു -ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമാക്കി പത്തു വയസുള്ള കുട്ടിയെകൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കടുത്ത പ്രതിഷേധം ഉയർന്നിട്ടും കേസ് എടുക്കാൻ പോലീസ് തയ്യാറായില്ല. അവസാനം ഹൈക്കോടതി ഇടപെട്ടതോടെയാണ് പോലീസ് കേസെടുത്തത്. എന്നാൽ കുട്ടിയ്ക്ക് ആരാണ് വിദ്വേഷജനകമായ മുദ്രാവാക്യം എഴുതി നൽകിയതെന്ന് കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.
മറ്റുമതസ്ഥരോടുള്ള വിദ്വേഷം കുട്ടികളിൽ കുത്തിവെയ്ക്കാനാണ് ഇത്തരം തീവ്ര മുസ്ലിം സംഘടനകൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ആലപ്പുഴയിലും വളഞ്ഞവഴിയിലും നടന്ന സംഭവങ്ങൾ.
വളഞ്ഞവഴിയിൽ നടന്ന പരിപാടി ഉദ്‌ഘാടനം ചെയ്തത് മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി, മുസ്ലിം ലീഗ് നേതാവ് എ.എം. നസീര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
Discussion about this post