എറണാകുളം: സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രം പൊറാട്ട് നാടകത്തിന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്തി കോടതി. പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചിത്രത്തിന്റെ സെൻസറിംഗിനും എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വലക്കേർപ്പെടുത്തിയിട്ടുണ്ട്.
സിനിമ പകർപ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ വിവിയൻ രാധാകൃഷ്ണവും, നിർമ്മാതാവ് അഖിൽ ദേവുമാണ് കോടതിയെ സമീപിച്ചത്. പൊറോട്ട് നാടകം എന്ന സിനിമയുടെ തിരക്കഥ തന്റേതാണെന്നാണ് വിവിയൻ രാധാകൃഷ്ണന്റെ വാദം. ശുഭം എന്ന പേരിൽ തയ്യാറാക്കിയ തിരക്കഥയാണ് ഇത്. ഈ തിരക്കഥ വർഷങ്ങൾക്ക് മുൻപേ താൻ കൈമാറിയിരുന്നുവെന്നും ഹർജിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയെന്ന പേരിൽ സിനിമയാക്കുക ആയിരുന്നുവെന്നും ഹർജിക്കാർ വ്യക്തമാക്കി.
സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് തിരക്കഥയെക്കുറിച്ച് അറിയുന്നത്. ഇത്തരത്തിൽ തിരക്കഥ മോഷണം സിനിമാ മേഖലയിൽ പതിവാകുകയാണ്. ഭീഷണി കാരണം ആരും പുറത്തുപറയുന്നില്ല. ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും ഹർജിയിൽ ഉണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ റിലീസ് നിർത്തിവച്ചത്.
നവാഗതനായ നൗഷാദ് നാഫ്രോണാണ് പൊറോട്ട് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. സൈജു കുറുപ്പിന് പുറമേ രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
Discussion about this post