ന്യൂഡൽഹി : വിദ്യാസമ്പന്നരായ സ്ത്രീകൾ വിജയകരമായി ഗർഭനിരോധനം നടത്തുന്നു എന്ന രീതിയിലുള്ള പരാമർശത്തിന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ വിമർശനം. സ്ത്രീകൾക്കെതിരായ ഇത്തരം പ്രസ്താവനകൾ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മധ്യപ്രദേശിലെ ഗുണയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
“ഇൻഡി സഖ്യത്തിലെ ഒരു നേതാവാണ് സ്ത്രീകളെക്കുറിച്ച് ഇത്തരത്തിലുള്ള അസഭ്യ പരാമർശം നടത്തിയത്. എന്നിട്ടും സഖ്യത്തിലെ ഒരു നേതാവും ഇതിനെതിരെ ഒരക്ഷരം പോലും പറഞ്ഞില്ല. സ്ത്രീകളെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്ന ആളുകൾക്ക് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യാൻ കഴിയുമോ?” എന്നും പ്രധാനമന്ത്രി ചോദിച്ചു.
“നമ്മുടെ അമ്മമാരോടും സഹോദരിമാരോടും ഈ മോശമായ മനോഭാവം പുലർത്തുന്നവർ നമ്മുടെ രാജ്യത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്. അവർ എത്രത്തോളം അധഃപതിച്ചു എന്നാണ് ഇത്തരം പ്രസ്താവനകൾ കാണിക്കുന്നത്. നിയമസഭയിൽ വച്ച് മുഖ്യമന്ത്രി ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തുമ്പോൾ സ്പീക്കർ തേജസ്വി യാദവ് പുഞ്ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുകയായിരുന്നു. നിയമസഭയിലെ ബിജെപി അംഗങ്ങൾ മാത്രമാണ് ആ അശ്ലീല വാക്കുകളെ എതിർത്തത് ” എന്നും പ്രധാനമന്ത്രി വിമർശനമുന്നയിച്ചു.
Discussion about this post