ശ്രീനഗർ; ജമ്മു കശ്മീരിലെ കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ശാരദാപീഠ ക്ഷേത്രത്തിൽ ദീപാവലി ആഘോഷം.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ശാരദാപീഠത്തിൽ ദീപാവലി ആഘോഷിക്കുന്നത്. ഇതിന് മുന്നോടിയായി കുപ്വാര ജില്ലയിലെ തീത്വാൾ ഗ്രാമത്തിൽ മൺവിളക്കുകൾ കത്തിച്ചു
നിയന്ത്രണരേഖയിലെ (എൽഒസി) പ്രദേശത്ത് ഇപ്പോൾ പുനർനിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിലും ഈ അവസരത്തിൽ പ്രാർത്ഥനകൾ നടന്നു . 75 വർഷത്തിനിടെ ഇതാദ്യമായാണ് ഇത് സംഭവിക്കുന്നതെന്ന് സേവ് ശാരദ കമ്മിറ്റി തലവനും സ്ഥാപകനുമായ രവീന്ദർ പണ്ഡിത പറഞ്ഞു. 75 വർഷങ്ങൾക്ക് മുമ്പ് ദീപാവലി ആഘോഷിക്കുന്നത് സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ക്ഷേത്രത്തിൽ ദീപാവലിയും ആഘോഷിച്ചിരുന്നു. 75 വർഷത്തിന് ശേഷം ആദ്യമായാിരുന്നു ആഘോഷം
സ്വാതന്ത്ര്യത്തിനു മുൻപ് ക്ഷേത്രം നിലനിന്ന ഭൂമിയിൽ തന്നെ പുനർനിർമിച്ച പുതിയ ക്ഷേത്രം കഴിഞ്ഞ മാർച്ച് 23ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണു ഭക്തർക്കായി തുറന്നുകൊടുത്തത്. ഒരു ഗുരുദ്വാരയും നിർമിച്ചിട്ടുണ്ട് ഇവിടെ. സിഇ ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രമുഖ ക്ഷേത്ര സർവ്വകലാശാലകളിൽ ഒന്നായിരുന്നു ഇത്. അമൂല്യ ഗ്രന്ഥങ്ങൾ വായിക്കുന്നതിനായി പണ്ഡിതന്മാർ ദീർഘദൂരം സഞ്ചരിച്ച് ഇവിടെ എത്താറുണ്ടായിരുന്നതായി കഥകളിൽ പറയുന്നു.
Discussion about this post