ടോറന്റോ : ദീപാവലി ആഘോഷത്തിനിടെ ഹിന്ദുക്കൾക്ക് നേരെ ആക്രമണം നടത്തി ഖാലിസ്ഥാനി ഭീകരർ. കാനഡയിലെ ബ്രാംപ്ടണിലാണ് സംഭവം. മാൾട്ടണിലെ വെസ്റ്റ് വുഡിൽ ദീപാവലി ആഘോഷിച്ച ഹിന്ദുക്കൾക്ക് നേരെ ഭീകരർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
സമാധാനപരമായി ദീപാവലി ആഘോഷിച്ച ഹിന്ദുക്കളെ കൈയ്യിൽ കിട്ടിയ വസ്തുക്കൾ എടുത്ത് ഭീകരർ എറിഞ്ഞോടിച്ചു. തുടർന്ന് പോലീസ് എത്തി ആളുകളെ സ്ഥലത്ത് നിന്ന് നീക്കം ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരിൽ ഭീകരർ അഴിഞ്ഞാടുകയും ആരാധനാലയങ്ങൾക്കും വംശീയ ന്യൂനപക്ഷങ്ങൾക്കും നേരെ ആക്രമണം നടത്തുകയും ചെയ്യുന്നത് തടയാൻ രാജ്യം കാനഡയോട് ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയിലാണ് ഇന്ത്യൻ പ്രതിനിധി ആവശ്യം ഉന്നയിച്ചത്.
അക്രമവും തീവ്രവാദപ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം സംഘങ്ങൾക്ക് പ്രവർത്തിക്കാൻ അനുവാദം നൽകുന്നതിനുമെതിരെയാണ് രാജ്യം തുറന്നടിച്ചത്. കുറ്റകൃത്യങ്ങൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കുമെതിരെ നിയമം ശക്തിപ്പെടുത്തുകയും വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.
Discussion about this post