കോതമംഗലം: എറണാകുളം കോതമംഗലത്ത് എക്‌സൈസിന്റെ ജീപ്പ് കത്തിച്ച കേസിലെ പ്രതി പിടിയിലായി. 19 കാരനായ 20 കാരനായ പുന്നേക്കാട് സ്വദേശി ജിത്തു ആണ് അറസ്റ്റിലായത്. ജിത്തുവിനെതിരെ കഴിഞ്ഞ വർഷം എക്‌സൈസ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തിരുന്നു. ഇതിൻറെ വൈരാഗ്യമാണ് എക്‌സൈസിൻറെ ജീപ്പ് കത്തിക്കാനുള്ള കാരണമെന്നാണ് പോലീസിൻറെ കണ്ടെത്തൽ.
ഈ കഴിഞ്ഞ 13 ാം തീയതിയായിരുന്നു സംഭവം. പുന്നേക്കാടുള്ള കുട്ടമ്പുഴ എക്‌സൈസ് റെയ്ഞ്ച് ഓഫീസിന്റെ മുൻവശത്ത് പാർക്കുചെയ്തിരുന്ന ജീപ്പിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു തീയിട്ടത്. ജീപ്പിന്റെ പിൻഭാഗം കത്തിനശിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു.
എക്‌സൈസ് നൽകിയ പരാതിയിൽ കോതമംഗലം പോലീസിൻറെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സമീപത്തെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോൾ പ്രതിയെ എക്‌സൈസ് തിരിച്ചറിഞ്ഞിരുന്നു
Discussion about this post