ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ലയുടെ സംഘത്തിലെ രണ്ട് ഷൂട്ടർമാർ ഡൽഹിയിൽ അറസ്റ്റിൽ. ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് ഇവരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടിയത്. കഴിഞ്ഞ രണ്ട് ദിവസമായി തലസ്ഥാനത്തെ മയൂർ വിഹാർ പ്രദേശത്ത് ഖാലിസ്ഥാൻ ഭീകരന്റെ സംഘാംഗങ്ങളുമായുള്ള എറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്.
പഞ്ചാബിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പരോളിൽ ഇറങ്ങിയ രണ്ട് പേരും പിന്നീട് ഒളിവിൽ പോകുകയായിരുന്നു. ഇത് കൂടാതെ പഞ്ചാബി ഗായകനെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായാണ് വിവരം. പിടിയിലായ രണ്ട് പ്രതികളിൽ ഒരാൾക്ക് ഏറ്റുമുട്ടലിനിടെ കാലിന് വെടിയേറ്റിട്ടുണ്ട്.
അതേസമയം, 2020-ൽ ഇന്ത്യ വിട്ട അർഷ് ദല്ലയെ ഡൽഹി പോലീസ്, പഞ്ചാബ് പോലീസ്, എൻഐഎ എന്നിവർ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ദല്ലയുടെ ഓൺ ഗ്രൗണ്ട് ഓപ്പറേറ്റീവ് ഹർജീത് സിംഗിനെ ഒക്ടോബർ 7ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലും ഒന്നിലധികം കൊലപാതകങ്ങളിലും എൻഐഎ ഉൾപ്പെടെയുള്ള നിയമപാലകർ തിരയുന്ന അർഷ് ദല്ല-സുഖ ദുനെകെ ഭീകര-ഗുണ്ടാസംഘത്തിലെ അവസാനത്തെ പ്രമുഖ ഓൺ ഗ്രൗണ്ട് ഓപ്പറേഷൻ ഹർജീത് സിംഗിനെ ഒക്ടോബർ 7ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post