നൂഡൽഹി: മികച്ച വരുമാനം നേടി വന്ദേഭാരതിന്റെ കുതിപ്പ് തുടരുന്നു. ആരംഭിച്ച ആദ്യ വർഷം തന്നെ 92 കോടി രൂപയിലധികം വരുമാനമാണ് വന്ദേ ഭാരത് നേടിയത്. ടിക്കറ്റ് വിൽപ്പന, കാറ്ററിംഗ്, മറ്റ് സേവനങ്ങൾ എന്നിവയിൽ നിന്നാണ് വന്ദേ ഭാരതിന്റെ വരുമാനം. മറ്റ് സംസ്ഥാനങ്ങളിലും വന്ദേ ഭാരതിന്റെ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇതോടെ, പുതിയ സേവനങ്ങളും യാത്രക്കാരിലേക്കെത്തിക്കാനൊരുങ്ങുകയാണ് റെയിൽ വേ.
കേരളത്തിലും മികച്ച രീതിയിലുള്ള വരുമാനമാണ് വന്ദേഭാരത് നേടിയത്. സർവീസ് ആരംഭിച്ച് ആറ് ദിവസം കൊണ്ട് 2.7 കോടിയുടെ വരുമാന വർദ്ധനവാണ് വന്ദേ ഭാരത് നേടിയത്. കാസർഗോഡ്- തിരുവനന്തപുരം റൂട്ടാണ് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യമെങ്കിൽ കാറ്ററിംഗ് സേവനങ്ങളും ലഭ്യമാക്കാനാണ് റെയിൽ വേ ആലോചിക്കുന്നത്. കാസർഗോഡ് തിരുവനന്തപുരം റൂട്ടിൽ എസി ചെയർ കാറിൽ 1555 രൂപയാണ് നിരക്ക്. 364 രൂപ കാറ്ററിംഗ് ചാർജുകൾ ഉൾപ്പെടെയാണിത്. കാറ്ററിംഗ് നിരക്ക് ഓപ്ഷണലാണ്.
സെൻട്രൽ റീജിയനിലും മിച്ച പ്രതികരണമാണ് വന്ദേ ഭാരതിന് ലഭിച്ചത്. ഓഗസ്റ്റ് 15 മുതൽ സെപ്തംബർ എട്ട് വരെ മാത്രം സെൻട്രൽ റെയിൽ വേ മേഖലയിൽ 1.22 ലക്ഷമായിരുന്നു വന്ദേ ഭാരത് യാത്രക്കാരുടെ എണ്ണം. 10.72 കോടി രൂപയാണ് ഈ കാലയളവിൽ നേടിയത്.
സ്റ്റേഷനുകളും ട്രെയിനുകളും വൃത്തിയായി സൂക്ഷിക്കുന്നതിനും കൂടുതൽ സേവനങ്ങൾ യാത്രക്കാരിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് റെയിൽ വേ. ടിക്കറ്റ് ബുക്കിംഗിൽ വൻ തോതിലുള്ള കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ യാത്രക്കാർക്ക് വിപുലമായ സേവനങ്ങൾ നൽകാനാണ് വന്ദേ ഭാരത് ലക്ഷ്യമിടുന്നത്. വിമാന സർവീസുകൾക്ക് സമാനമായ സൗകര്യങ്ങളായിരിക്കും യാത്രക്കാർക്ക് നൽകുക. യാത്രി സേവാ അനുബന്ധ് എന്ന പദ്ധതിക്ക് കീഴിൽ ഓരോ കോച്ചിലും ഒരു ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ വിനിയോഗിക്കും. ഇവർക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പ്രത്യേക പരിശീലനം നൽകും. യാത്രക്കാർക്ക് ന്യായമായ വിലയിൽ ഗുണമേന്മയുള്ള, ഭക്ഷണ പാനീയങ്ങൾ നൽകുകയും ചെയ്യും. ഇതിനായി പ്രത്യേക മെനു തയ്യാറാക്കും. നിരക്ക് ഈടാക്കി യാത്രാ സാധനങ്ങൾ നൽകാനും റെയിൽ വേ ലക്ഷ്യമിടുന്നു.
Discussion about this post