സോൾ: ഉത്തരകൊറിയയിൽ മുടികൊഴിച്ചിലും കഷണ്ടിയും ഉള്ള ആളുകളുടെ എണ്ണം ക്രമാതീകമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഈ പ്രതിഭാസം നടക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. അണുബാധകളും,രാധഘടകങ്ങൾ അടങ്ങിയ സോപ്പ്, മുതലായവ ഉപയോഗിക്കുന്നതിന്റെ അനന്തരഫലമാകാം ഇതെന്നാണ് വിലയിരുത്തൽ.
മിതമായ രാസവസ്തുക്കൾ അടങ്ങിയ വസ്തുക്കൾ കണ്ടെത്താൻ ഉത്തരകൊറിയൻ യുവത പാടുപെടുകയാണെന്നും ഒരു സാധാരണ പൗരന്റെ ചികിത്സാച്ചെലവ് താങ്ങാവുന്നതിലും അധികമാണെന്നും ആണ് വിവരം. നിർബന്ധിത സൈനിക സേവനവും മുടിക്കൊഴിച്ചിലിന് കാരണമാണെന്ന വിലയിരുത്തലുമുണ്ട്. ഈ സാഹചര്യം വളരെ ഗൗരവമായാണ് ഉത്തരകൊറിയൻ ഭരണാധികാരി എടുത്തിരിക്കുന്നത്.
സൈന്യത്തിന്റെ തൊപ്പികൾ മുടിക്ക് കേടുവരുത്തുമെന്ന് മറ്റൊരു വിദഗ്ധൻ വാദിച്ചു. ഇത് ബാക്ടീരിയയുടെ രൂപീകരണത്തിനും സുഷിരങ്ങൾ അടഞ്ഞുപോകുന്നതിനും ഇടയാക്കും, ഇത് മുടി കൊഴിച്ചിലിന് കാരണമാകുമെന്നാണ് ചിലരുടെ വാദം. എന്തായാലും ഇതിന് പ്രതിവിധി കണ്ടെത്താൻ ഗവേഷകർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ഭരണകൂടം.
Discussion about this post