പാറ്റ്‌ന: ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി അവധിയിൽ ഉൾപ്പെടെ മാറ്റംവരുത്തിക്കൊണ്ട് സ്‌കൂൾ കലണ്ടർ പരിഷ്‌കരിച്ച ബിഹാർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. നിതീഷ് കുമാർ സർക്കാർ രാഷ്ട്രീയ പ്രീണനം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി അശ്വിനി ചൗബേയ് പറഞ്ഞു. ജെഡിയു- ആർജെഡി സംഖ്യത്തിന്റെ ഹിന്ദു വിരുദ്ധത ഒരിക്കൽ കൂടി മറനീക്കി പുറത്തുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിഷ്‌കരിച്ച സ്‌കൂൾ കലണ്ടർ പുറത്തിറക്കിയതിന് പിന്നാലെ ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അമ്മാവൻ- അനന്തരവൻ സർക്കാരിന്റെ ഹിന്ദു വിരുദ്ധ മുഖം ഒരിക്കൽ കൂടി മറനീക്കി പുറത്തുവന്നു. മുസ്ലീം ആഘോഷങ്ങൾക്ക് വിദ്യാർത്ഥികൾക്ക് കൂടുതൽ അവധി നൽകുന്നു. അതേസമയം ഹൈന്ദവ ഉത്സവങ്ങൾക്ക് നൽകിയിരുന്ന അവധികളുടെ എണ്ണം കുറയ്ക്കുന്നു. വോട്ടിനായി സനാതനധർമ്മത്തെ തള്ളിപ്പറയാൻ സർക്കാരിന് എങ്ങനെ കഴിയുന്നു. നാണക്കേട്തന്നെ. നിതീഷ് കുമാർ സർക്കാർ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി ഗിരിരാജ് സിംഗും രംഗത്ത് എത്തി. നിതീഷ് സർക്കാർ ഹിന്ദുക്കളെ ആക്രമിക്കുന്നത് തുടരുകയാണ്. ഭാവിയിൽ ഇവർ മുഹമ്മദ് നിതീഷ്, മുഹമ്മദ് ലാലു എന്നാകും നേതാക്കൾ അറിയപ്പെടുകയെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ബിഹാർ സർക്കാർ പരിഷ്‌കരിച്ച സ്‌കൂൾ കലണ്ടർ പുറത്തുവിട്ടത്. 220 പ്രവൃത്തിദിനമുള്ള കലണ്ടറിൽ ഹിന്ദു ഉത്സവങ്ങളുടെ ഭാഗമായുള്ള അവധികൾ വെട്ടിച്ചുരുക്കി. ഇതിന് പുറമേ റംസാനും ബക്രീദിനും നൽകുന്ന അവധി ദിനം കൂട്ടിയിട്ടുമുണ്ട്.
Discussion about this post