ന്യൂഡൽഹി: ഫേസ്ബുക്ക് പ്രണയത്തെ തേടി പാകിസ്താനിലേക്ക് പോയി മതം മാറി വിവാഹം ചെയ്ത അഞ്ജുവെന്ന ഫാത്തിമ തിരികെ ഇന്ത്യയിലെത്തിയത് ചില പ്രത്യേക ലക്ഷ്യങ്ങൾ മുന്നിൽ കണ്ടെന്ന് വിവരം.
പാകിസ്താനിലെ തന്റെ രണ്ടാമത്തെ ഭർത്താവിന്റെ അടുത്തേക്ക് തന്നെ തിരിച്ചുപോകാനാണ് അഞ്ജുവിന്റെ തീരുമാനം. എന്നാൽ അതിന് മുൻപ് രാജസ്ഥാനിലുള്ള ആദ്യ ഭർത്താവ് അരവിന്ദുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തുമെന്നാണ് റിപ്പോർട്ട്. ശേഷം 15കാരിയായ മകളെയും ആറു വയസുകാരനായ മകനെയും പാകിസ്താനിലേയ്ക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യവും അഞ്ജുവിനുണ്ട്. ഇതിനായാണ് അവർ ഇന്ത്യയിലെത്തിയതെന്നാണ് വിവരം.
അമൃത്സറിലെ കേന്ദ്രത്തിൽ വച്ച് പഞ്ചാബ് പോലീസും ഇന്റലിജൻസ് വിഭാഗവുമാണ് അഞ്ജുവിനെ മണിക്കൂറോളം ചോദ്യം ചെയ്തത്. ശേഷം ബുധനാഴ്ച രാത്രിയോടെ ഡൽഹിയിലേയ്ക്ക് പോകാൻ അനുവദിച്ചിരുന്നു.
അഞ്ജു 2019ലാണ് പാകിസ്താനിലെ പഖ്തൂൺഖ്വയി ഗ്രാമത്തിലെ നസ്‌റുല്ല (29) എന്ന യുവാവുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് കഴിഞ്ഞ ജൂലായ് മാസത്തിലാണ് യുവതി പാകിസ്താനിൽ എത്തിയത്. അവിടെ വച്ച് നസ്‌റുല്ലയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇസ്ലാം മതം സ്വീകരിച്ച അഞ്ജു തന്റെ പേര് ഫാത്തിമ എന്ന് മാറ്റുകയും ചെയ്തു.
Discussion about this post