മുംബൈ : മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് ആരംഭം. നവാബ് മാലിക് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അജിത് പവാറിന് കത്തയച്ചു. നവാബ് മാലിക്കിനെ അജിത് പാർട്ടിയിൽ ഉൾപ്പെടുത്തരുതെന്ന് ഫഡ്‌നാവിസ് ഈ കത്തിൽ ഉപദേശിച്ചു.
മഹാരാഷ്ട്രയുടെ മുൻ ആഭ്യന്തര മന്ത്രിയും എൻസിപി ശരദ് പവാർ വിഭാഗം നേതാവുമായ നവാബ് മാലിക്കിന്റെ വിഷയത്തിൽ മഹാരാഷ്ട്രയിൽ വലിയ തർക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ ആയിരുന്ന എംഎൽഎ ആണ് നവാബ് മാലിക്. നിലവിൽ ജാമ്യത്തിലുള്ള മാലിക് ഡിസംബർ 7 ന് നിയമസഭയിൽ ഭരണപക്ഷത്ത് ഇരുന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മാലിക് എൻസിപി അജിത് വിഭാഗത്തിൽ ചേരുമെന്ന ഊഹാപോഹങ്ങൾക്ക് ഈ പ്രവൃത്തി കാരണമായി.
വിവാദങ്ങൾ ഉയർന്നു വന്നതോടെയാണ് നവാബ് മാലികിനെ അജിത് പാർട്ടിയിൽ ഉൾപ്പെടുത്തരുതെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കത്ത് നൽകിയത്. നിലവിൽ എൻസിപി ശരദ് പവർ വിഭാഗം എംഎൽഎ ആണ് നവാബ് മാലിക്. കള്ളപ്പണം വെളുപ്പിക്കൽ കേസിനെ തുടർന്ന് ഇഡി അറസ്റ്റ് ചെയ്തിരുന്ന ഇയാൾ പതിനെട്ട് മാസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. 2023 ഓഗസ്റ്റ് 23 ന് അനാരോഗ്യം കാരണം സുപ്രീം കോടതി മാലികിന് ജാമ്യം അനുവദിക്കുകയായിരുന്നു. ഉത്തരം ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വ്യക്തിയെ മഹാസഖ്യത്തിന്റെ ഭാഗമാക്കാൻ ബിജെപി തയ്യാറല്ലെന്നാണ് ദേവേന്ദ്ര ഫട്നാവിസ് അജിത് പവാറിന് നൽകിയ കത്തിലൂടെ സൂചിപ്പിക്കുന്നത്.
Discussion about this post