വയനാട് : വയനാടിനെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്. ആദ്യം മയക്കു വെടിവെച്ച് കീഴ്പ്പെടുത്താൻ നോക്കണമെന്നും പരാജയപ്പെട്ടാൽ മാത്രം വെടിവെച്ച് കൊല്ലാം എന്നുമാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്നാണ് കടുവയെ വെടിവെച്ച് കൊല്ലാമെന്ന് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ കടുവ പ്രജീഷ് എന്ന യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നത്. തുടർന്ന് കടുവയെ മയക്കുവെടി വയ്ക്കാനായി ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് മരണപ്പെട്ട പ്രജീഷിന്റെ കുടുംബവും നാട്ടുകാരും സംഘടിച്ച് പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് ആവശ്യമെങ്കിൽ കടുവയെ വെടിവെച്ച് കൊല്ലാമെന്ന് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്റ്റുമോർട്ടം ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്നു. കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കാതെ പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കടുവയെ മയക്കുവടി വെച്ച് കീഴ്പ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ വെടിവെച്ചു കൊല്ലണമെന്ന് ഉത്തരവ് ഇറക്കിയത്. തുടർന്ന് വീട്ടുകാർ ഏറ്റുവാങ്ങിയ പ്രജീഷിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Discussion about this post