ജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഒരു ഹിന്ദു തയ്യൽക്കാരൻ നിരോധിത തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യിൽ നിന്ന് വധഭീഷണിയുണ്ടെന്ന് പോലീസിൽ പരാതി നൽകി .
സോഹൻലാൽ ജാതവ് എന്നയാൾക്കാണ് ഭീഷണി. രണ്ടാഴ്ച മുമ്പ്, ബോംബെറിഞ്ഞ് കൊല്ലുമെന്നുള്ള ഭീഷണികൾ അടങ്ങിയ കത്ത് തനിക്ക് ലഭിച്ചതായി തയ്യൽക്കാരൻ പറയുന്നു.
നിരോധിത മതഭീകരവാദ സംഘടനയായ പിഎഫ്‌ഐയുടെ പേരിലാണ് കത്ത്. ഇതിൽ മാർക്കറ്റിലെ തന്റെ സ്റ്റോർ അടച്ചുപൂട്ടാനും പകരം പണം സ്വീകരിക്കാനും ജാതവിന് ഡിസംബർ 31 വരെ സമയം നൽകി. മാർക്കറ്റിൽ ജാതവിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് കടകൾ മുസ്ലീം സമുദായത്തിന്റേതാണെന്ന് പറയുകയും അവ അടച്ചുപൂട്ടാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, 1971-ൽ ഗ്രാമപഞ്ചായത്തിൽ നിന്ന് താൻ ഭൂമി വാങ്ങിയതായി ജാതവ് പറയുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post