തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണങ്ങളിൽ എസ്എഫ്ഐയെ സംരക്ഷിച്ച് പോലീസ് എഫ്ഐആർ. ഗവർണറെ കരിങ്കൊടി കാണിച്ചു , ഗതാഗതം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങൾ മാത്രമാണ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ എഫ്ഐആറിൽ ചുമ തിരിക്കുന്നത്. ഗവർണറുടെ വാഹനത്തിൽ അടിച്ചത് അടക്കമുള്ള പ്രവൃത്തികൾ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല.
എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിനു മുമ്പിൽ ചാടി ഇട്ടില്ലെന്നും ആക്രമണം നടത്തിയിട്ടില്ല എന്നും എസ്എഫ്ഐ സെക്രട്ടറി പി എം ആർഷോ അഭിപ്രായപ്പെട്ടു.
ഗവര്‍ണര്‍ക്കെതിരായ സമരം തുടരുമെന്നും എസ്എഫ്ഐ അറിയിച്ചു. സര്‍വകലാശാലകളുടെ കാവിവല്‍ക്കരണത്തിനെതിരെയാണ് സമരമെന്ന് പി എം ആർഷോ സൂചിപ്പിച്ചു.
അതേസമയം ഗവർണറുടെ യാത്ര റൂട്ട് ചോർന്നതിനെ സംബന്ധിച്ച് പോലീസ് വ്യക്തത വരുത്തിയിട്ടില്ല. ഗുരുതര വീഴ്ചയാണ് ഇക്കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. ആദ്യം തയ്യാറാക്കിയ റൂട്ട് മാറ്റിയശേഷം രണ്ടാമത് തയ്യാറാക്കിയ റൂട്ടിലും എസ്എഫ്ഐക്കാർ കൂട്ടത്തോടെ എത്തി പ്രതിഷേധിച്ചതും ആക്രമണം നടത്തിയതും ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് കാണിക്കുന്നത്.
Discussion about this post