തിരുവനന്തപുരം : ഒടുവിൽ കേരള പോലീസിന് ഗവർണറുടെ സമ്മർദ്ദത്തിനു മുൻപിൽ വഴങ്ങേണ്ടിവന്നു. ഗവർണറുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയ കുറ്റപത്രത്തിൽ ഐപിസി 124 കൂടി ഉൾപ്പെടുത്തി.
രാഷ്ട്രപതിയേയോ ഗവർണറെയോ തടയുന്നതിനെതിരെയുള്ള ഗുരുതര വകുപ്പാണ് ഐപിസി 124. ഈ വകുപ്പ് പ്രകാരം ഏഴ് വർഷം വരെ കഠിനതടവ് ശിക്ഷയായി ലഭിക്കാവുന്നതാണ്. നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ ആണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്. 7 പേർക്കെതിരെയാണ് ഐപിസി 124 പ്രകാരം കേസെടുത്തിരിക്കുന്നത്.
പോലീസ് ആദ്യം തയ്യാറാക്കിയ എഫ്ഐആറിൽ ഗുരുതര വകുപ്പുകൾ ഒന്നും തന്നെ ഉൾപ്പെടുത്തിയിരുന്നില്ല. എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ കാറിൽ അടിച്ച് ആക്രമണം നടത്തിയ വിവരം പോലും ആദ്യ എഫ്ഐആറിൽ ഉണ്ടായിരുന്നില്ല. ഗതാഗതം തടസ്സപ്പെടുത്തി, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങൾ മാത്രമായിരുന്നു പോലീസ് ആദ്യം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്നത്.
രൂക്ഷമായ വിമർശനമായിരുന്നു പോലീസ് തയ്യാറാക്കിയ ആദ്യ എഫ്ഐആറിനെ കുറിച്ച് വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നത്. തുടർന്ന് പോലീസ്
ഗവർണർക്കൊപ്പം സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന ഉദ്യോഗസ്ഥരെ രാജ്ഭവനിൽ ചെന്ന് കണ്ട് മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പുതിയ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.
Discussion about this post