ഒട്ടാവ: പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണത്തിൽ പൊറുതിമുട്ടി കനേഡിയൻ ജനത. ഏറ്റവും ഒടുവിലായി പുറത്ത് വന്ന സർവ്വേ പ്രകാരം കനേഡിയൻ വാട്ടർമാരിൽ മൂന്നിൽ രണ്ടും, അതായത് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത് ജസ്റ്റിൻ ട്രൂഡോ എങ്ങനെയെങ്കിലും രാജിവെക്കണം എന്നാണ്. മാത്രമല്ല ഈ ഭരണകൂടം എങ്ങനെയെങ്കിലും പുറത്ത് പോയിട്ട് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണം എന്നും കനേഡിയൻ ജനത ആഗ്രഹിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പ് 2025 ൽ ആണെങ്കിൽ പോലും.
ഇപ്‌സോസ് എന്ന ഏജൻസി ഗ്ലോബൽ ന്യൂസ് എന്ന ഔട്ട്‌ലെറ്റിനായി നടത്തിയ വോട്ടെടുപ്പിന്റെ ഫലങ്ങളിലൊന്നാണ് പുറത്ത് വന്നിട്ടുള്ളത്.
വലിയ ഭൂരിപക്ഷം ആൾക്കാർ അതായത് 59 ശതമാനം പേർ അടുത്ത വർഷം വോട്ടെടുപ്പ് നടക്കണമെന്ന് പ്രതീക്ഷിക്കുന്നു, 69 ശതമാനം പേർ അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിന് മുമ്പ് ട്രൂഡോ അധികാരം വിടണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ, 63 ശതമാനം പേരും അത്ര പെട്ടന്നൊന്നും ട്രൂഡോ കസേര വിട്ടൊഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല.
ട്രൂഡോ പോയാൽ ലിബറൽ തിരിച്ചുവരവിന്റെ സാധ്യതയാണ് ഡാറ്റ കാണിക്കുന്നതെന്ന് പോളിംഗ് ഏജൻസി ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഷാച്ചി കൂൾ പറഞ്ഞു.അതേസമയം ടൊറന്റോ സർവകലാശാലയിലെ രാഷ്ട്രീയ ചിന്തകനായ ആൻഡ്രൂ മക്ഡൗഗൽ ട്രൂഡോ അങ്ങനെയൊന്നും ഇറങ്ങാൻ പോകുന്നില്ല എന്ന വിശ്വാസക്കാരനാണ്. മാത്രമല്ല ട്രൂഡോയെ മാറ്റിയത് കൊണ്ടുമാത്രം ലിബറലുകളുടെ ഭാഗ്യം തെളിയാൻ പോകുന്നില്ല എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ട്രൂഡോയെ മാറ്റിയാലും ലിബറലുകളുടെ ഈ അസുഖകരമായ രാഷ്ട്രീയം മാറാൻ പോകുന്നില്ല. ജനങ്ങൾ ഈ രാഷ്ട്രീയത്തിൽ മടുത്തിരിക്കുകയാണ്. അത് കൊണ്ട തന്നെ ട്രൂഡോയെ മാറ്റിയത് കൊണ്ട് മാത്രം പ്രേത്യേകിച്ച് ഒരു കാര്യവുമില്ല









Discussion about this post