വാരണാസി: വാരണാസിയിലെ പരിപാടിക്കിടെ ഗ്രാമീണസ്ത്രീയോട് തിരഞ്ഞെടുപ്പിൽ മത്സരിക്കാമോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചത് വലിയ ചർച്ചയായിരുന്നു. വാരണാസിയിലെ സേവാപുരി ഡെവലപ്‌മെന്റ് ബ്ലോക്കിലെ ബർകി ഗ്രാമത്തിൽ വികാസ് ഭാരത് സങ്കൽപ് യാത്രയ്ക്കിടെ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയെ ഒരു ഗ്രാമീണയുവതിയുടെ പ്രസംഗം അത്ഭുതപ്പെടുത്തിയത്. എത്ര നല്ല പ്രസംഗമാണ് നിങ്ങൾ നടത്തുന്നത്, നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നാണ് പ്രധാനമന്ത്രി യുവതിയോട് ചോദിച്ചത്.
വീഡിയോ വൈറലായതോടെ ആരാണ് ആ യുവതിയെന്ന് അന്വേഷിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ. ലഖ്പത് ദീദി’ എന്ന പദ്ധതിയുടെ ഗുണഭോക്താവായ ചന്ദാ ദേവിയാണ് പ്രസംഗം കൊണ്ട് പ്രധാനമന്ത്രിയെയും അമ്പരപ്പിച്ചത്. ഗ്രാമത്തിലെ ‘രാധാ മഹിളാ സഹായത’ സ്വയം സഹായ സംഘത്തിലെ അംഗമാണ് ചന്ദാ ദേവി. ‘ലക്ഷപതി ദീദി’ പദ്ധതിയുടെ ഗുണഭോക്താവായ ചന്ദാ ദേവി പദ്ധതിയെക്കുറിച്ചും അത് സ്ത്രീശാക്തീകരണത്തെ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചുമാണ് സംസാരിച്ചത്.
‘ലക്ഷപതി ദീദി’ പദ്ധതിയിലൂടെ 15,000 രൂപയുടെ പ്രാരംഭ വായ്പയെടുത്ത ചന്ദാ ദേവി ലാഭകരമായ ഒരു പച്ചക്കറി കൃഷി സംരംഭം ആരംഭിച്ചു. ഇത് എങ്ങനെയാണ് തനിക്ക് സാധ്യമായതെന്നും സാമ്പത്തിക പരാധീനതയിൽ കഴിഞ്ഞരുന്ന കുടുംബത്തിൻറെ സാമ്പത്തിക നില മെച്ചപ്പെടുത്താനും, സ്വയം പര്യാപ്തത കൈവരിക്കുന്നതിനും, കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങൾ മാറ്റുന്നതിനും സംരംഭം എങ്ങനെ സഹായകരമായെന്നും യുവതി പ്രധാനമന്ത്രിയോട് വിവരിച്ചു.
ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു. നിങ്ങൾ നടത്തുന്ന പരിശ്രമങ്ങൾക്കൊപ്പം ഞങ്ങൾ മുന്നേറുകയാണ്. നിങ്ങളുടെ മുന്നിൽ സംസാരിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണെന്ന് ചമ്പാ ദേവി പ്രധാനമന്ത്രിയോട് പറഞ്ഞു.
പ്രധാനമന്ത്രി അംഗീകരിച്ച സർക്കാർ പദ്ധതികളുടെ പിന്തുണയാണ് തന്റെ നേട്ടങ്ങൾക്ക് കാരണമെന്നും ഇത് സ്ത്രീ ശാക്തീകരണത്തിന് സഹായകരമാണെന്നും ചന്ദാ ദേവി പറഞ്ഞു. യുവതിയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട പ്രധാനമന്ത്രി അവരെ പ്രശംസിക്കുകയും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നും ചോദിക്കുകയായിരുന്നു. വികാസ് ഭാരത് സങ്കൽപ് യാത്രയ്ക്കിടെ ബാർക്കിയിലെ ഒരു റാലിയെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി ചന്ദാ ദേവിയെ കുറിച്ച് പരാമർശിച്ചിരുന്നു. ‘ഇന്ന് ഞാൻ ചന്ദാദേവിയുടെ പ്രസംഗം കേട്ടു’ മഹാന്മാർക്ക് ഇത്രയും നല്ല പ്രസംഗങ്ങൾ നടത്താൻ കഴിയില്ലെന്ന് എനിക്ക് പറയാൻ കഴിയും. അവൾ ഞങ്ങളുടെ ‘ലഖ്പതി ദീദിയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
Discussion about this post