ജോഹന്നാസ്ബർഗ്: ആഗോളതലത്തിൽ വളർന്നു വരുന്ന മറ്റ് സാമ്പത്തിക വ്യവസ്ഥകളൊക്കെ തളർന്ന സാഹചര്യത്തിലും കുതിപ്പ് തുടരുന്ന ഇന്ത്യയെ പ്രശംസിച്ച് സൗത്ത് ആഫ്രിക്കൻ നിക്ഷേപ പ്ലാറ്റ്ഫോമായ സാട്രിക്സ്.
കോവിഡ് മഹാമാരിയും മറ്റ് വിവിധ പ്രാദേശിക അസ്ഥിരതകളും വളർന്നുവരുന്ന അനവധി സമ്പദ്‌വ്യവസ്ഥകളെ ബാധിച്ചിട്ടും ഇന്ത്യൻ ഓഹരിവിപണി കടന്നു പോയത് വിപണിയുടെ വളർച്ചയുടെ നാല് സുവർണ്ണ വര്ഷങ്ങളിലൂടെയാണ് സാട്രിക്സ് പ്രസ്താവനയിൽ പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്ന കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങളിലൊന്നാണ് സാട്രിക്സ് എംഎസ്‌സിഐ ഇന്ത്യ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്. ഇതിലൂടെ 131 വലിയ, ഇടത്തരം ഇന്ത്യൻ കമ്പനികളുടെ ഓഹരികളിൽ അവർ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യൻ ഓഹരി വിപണിയുടെ 85 ശതമാനത്തോളം വരും ഇത്
റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് തുടങ്ങിയ സാമ്പത്തിക, സാങ്കേതിക മേഖലകളിലാണ് ഇടിഎഫ് നിക്ഷേപം നടത്തിയിരിക്കുന്നത്
ഇന്ത്യയിൽ നിന്നും കമ്പനിക്ക് 11.8 % റിട്ടേൺ ലഭിച്ചപ്പോൾ മറ്റ് വികസ്വര രാജ്യങ്ങളിൽ നിന്നും 5.7 % വും ചൈനയിൽ നിന്നും (നെഗറ്റീവ്) -9 ശതമാനവും ആണ് ലഭിച്ചത്
മൂന്ന് വർഷത്തിനിടയിൽ, ഇന്ത്യൻ സൂചിക ആരോഗ്യകരമായ 12.7 ശതമാനം വാർഷിക വരുമാനം നൽകിയപ്പോൾ . അതേ കാലയളവിലെ ഇൻഡ്യയിതര മറ്റ് വളർന്നുവരുന്ന വിപണി യിൽ നിന്നും -4 ശതമാനവും ചൈനയിൽ നിന്നും -17 ശതമാനവും ആണ് ആദായം ലഭിച്ചതെന്ന് കാണാം. ഇതിൽ നിന്നും ബാഹ്യ സമ്മർദ്ദങ്ങളോ സാഹചര്യങ്ങളോ നാടകീയമായി ബാധിക്കാത്ത ഏറ്റവും വിശ്വസിക്കാവുന്ന കമ്പോളമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് വ്യക്തമാണ്
Discussion about this post