റെയ്‌ക്‌ജാവിക്: ഇന്ത്യയുടെ ബഹിരാകാശ വൈദഗ്‌ധ്യത്തിനുള്ള സുപ്രധാനമായ അംഗീകാരമായി ലെയ്ഫ് എറിക്‌സൺ ലൂണാർ പ്രൈസ് കരസ്ഥമാക്കി ഐ എസ് ആർ ഓ. ചന്ദ്രയാൻ 3 ലൂടെ ഇതുവരെ ആരും ലാൻഡ് ചെയ്യാത്ത ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ നിഗൂഢതകൾ തേടിയുള്ള യാത്രയ്ക്കാണ് അവാർഡ്.
“ചാന്ദ്രപര്യവേക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നതിലും, പ്രത്യേകിച്ച് വിജയകരമായ ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ പ്രപഞ്ച രഹസ്യങ്ങൾ അനാവരണം ചെയ്യുന്നതിൽ കാര്യമായ സംഭാവന നൽകിയതിലും ഐഎസ്ആർഒയുടെ അചഞ്ചലമായ അർപ്പണബോധവും അഭേദ്യമായ ലക്ഷ്യബോധത്തെയും ഈ അവാർഡ് അംഗീകരിക്കുന്നു” ഐ എസ് ആർ ഓ യ്ക്ക് അവാർഡ് സമ്മാനിച്ച ഹുസാവിക് മ്യൂസിയം പറഞ്ഞു
ഐസ്‌ലൻഡിലെ ഇന്ത്യൻ അംബാസഡർ ബാലസുബ്രഹ്മണ്യൻ ശ്യാം ഐഎസ്ആർഒയ്ക്ക് വേണ്ടി അവാർഡ് ഏറ്റുവാങ്ങി.
കഴിഞ്ഞ ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ -3 തന്റെ വിജയകരമായ ലാൻഡിംഗ് പൂർത്തിയാക്കിയതോടെ ലോകത്ത് ആദ്യമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. ലാൻഡിംഗിന് ശേഷം, വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രോപരിതലത്തിൽ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തി. സൾഫറിന്റെയും മറ്റ് മൂലകങ്ങളുടെയും സാന്നിധ്യം കണ്ടെത്തൽ, ചന്ദ്രനിലെ ആപേക്ഷിക താപനില രേഖപ്പെടുത്തൽ തുടങ്ങിയ അതിൽ ഉൾപ്പെടുന്നു.
ചിലപ്പോൾ പര്യവേക്ഷണ അവാർഡുകൾ എന്ന് വിളിക്കപ്പെടുന്ന ലീഫ് എറിക്‌സൺ അവാർഡുകൾ, ഐസ്‌ലാൻഡിലെ ഹുസാവിക്കിലുള്ള പര്യവേക്ഷണ മ്യൂസിയം, പര്യവേക്ഷണത്തിലെ നേട്ടങ്ങൾക്കും മേഖലയിലെ പ്രവർത്തനങ്ങൾക്കും വർഷം തോറും നൽകുന്നതാണ് . മൂന്ന് വിഭാഗങ്ങളിലായാണ് അവർക്ക് അവാർഡ് നൽകുന്നത്; പര്യവേക്ഷണത്തിൽ ആജീവനാന്ത നേട്ടത്തിന് വ്യക്തിഗത അവാർഡ്. പര്യവേക്ഷണത്തിലെ നേട്ടങ്ങൾക്കായി 35 വയസ്സിന് താഴെയുള്ള ഒരു യുവ പര്യവേക്ഷകന്; പര്യവേക്ഷണ ചരിത്രം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രവർത്തിച്ച ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ.
ഇതിൽ മൂന്നാമത്തെ വിഭാഗത്തിലുള്ള അവാർഡാണ് ഇപ്പോൾ ഐ എസ് ആർ ഓ ക്ക് ലഭിച്ചിട്ടുള്ളത്
Discussion about this post