തൃശ്ശൂർ: കേരള കാർഷിക സർവ്വകലാശാലയുടെ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വെറ്റിനറി സർവ്വകലാശാലയ്ക്ക് കൈമാറാനുള്ള സർക്കാർ നീക്കത്തിനെതിരെ എംപ്ലോയീസ് സംഘ്. നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സ്വകാര്യ നഴ്‌സറികളെ സഹായിച്ച് വൻ കൊള്ളയ്ക്കാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എംപ്ലോയീസ് സംഘ് വ്യക്തമാക്കി.
നശിച്ചുകൊണ്ടിരിക്കുന്ന നാടൻ ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ളവയെ സംരക്ഷിച്ചുവരുന്നതും കർഷകർക്കാവശ്യമായ തൈകളും വിത്തുകളും വൻതോതിൽ ഉൽപ്പാദിപ്പിച്ചുവരുന്നതും ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് മികച്ച പഠന സൗകര്യങ്ങൾ ഒരുക്കുന്നതും കർഷകർക്ക് മികച്ച പരിശീലന പരിപാടികൾ ഉൾപ്പെടെ നടത്തിവരുന്നതും ജനോപകാരപ്രദവുമായ ഈ കേന്ദ്രം വെറ്റിനറി കോളേജിന് കൈമാറുന്നതിലൂടെ സർവ്വകലാശാലയിൽ തച്ചു തകർക്കുകയാണ് സർക്കാർ ഉദ്ദേശ്യം.
കാർഷിക വൈജ്ഞാനിക മേഖലയെയും, കർഷക സമൂഹത്തിന്റെ ക്ഷേമത്തെയും, സർവ്വകലാശാലയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും തൊഴിൽ സുരക്ഷയെയും, ഇവിടെ നടന്നുവരുന്ന കാർഷിക ഗവേഷണ വിപുലീകരണ പ്രവർത്തനങ്ങളെയും കർഷകർക്ക് ലഭ്യമാക്കുന്ന വിവിധ പരിശീലന പരിപാടികളെയും, കഴിഞ്ഞ 30 വർഷമായി ജൈവ രീതിയിൽ മാത്രം നടത്തി സംരക്ഷിച്ചു വരുന്ന നാല് ഹെക്ടർ മാതൃക ജൈവ കൃഷിയിടത്തെയും തകർക്കുകയും തീരുമാനം തകർക്കും. .മാത്രമല്ല ഗുണനിലവാലമുള്ള കാർഷിക നടീൽ വസ്തുക്കളുടെ ലഭ്യതയെ തകർത്തു കൊണ്ട് സ്വകാര്യ നഴ്‌സറികളെ സഹായിക്കുകയും അതിലൂടെ വൻ കൊള്ളയ്ക്ക് അവർക്ക് അവസരം ഒരുക്കുകയും ചെയ്യുന്ന നടപടിയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും എംപ്ലോയീസ് സംഘ് ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരിന്റെ ഈ നീക്കം ഈ പ്രദേശത്തെ ജനങ്ങളുടെ തൊഴിലവസരത്തെ ഇല്ലാതാക്കും. ജനങ്ങളെ വഞ്ചിക്കുന്നിനു തുല്യമാണെന്നും സംഘടന കുറ്റപ്പെടുത്തി. ഈ നടപടികൾ നിന്നും സർക്കാർ ഉടൻ പിൻമാറി മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തെ കാർഷിക സർവ്വകലാശാലയുടെ ഭാഗമായി തന്നെ നിലനിർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
Discussion about this post