ഭോപ്പാൽ: പുതുവത്സര ദിനത്തിൽ മദ്ധ്യപ്രദേശിലെ പ്രശസ്തമായ ബാഗേശ്വർ ധാം ക്ഷേത്രത്തിൽ ഒഴുകിയെത്തിയത് ലോകത്തെ പല ഭാഗത്തുനിന്നുമുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ. മദ്ധ്യപ്രദേശിലെ ചതർപൂർ ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവിലെ മുതൽ തന്നെ തീർത്ഥാടകരുടെ വലിയ ഒഴുക്കാണ് ക്ഷേത്രത്തിൽ ഉണ്ടായത്.
പുതുവത്സര ദിനം പ്രമാണിച്ച് പ്രത്യേക ആരതിയും ക്ഷേത്രത്തിൽ നടന്നു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും പുതുവത്സരാശംസകൾ നേരുന്നു. നിങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ബാലാജി എല്ലാ സന്തോഷങ്ങളും കൊണ്ടു വരട്ടെ. രാവിലെ മുതൽ ലക്ഷക്കണക്കിന് ആളുകളാണ് ക്ഷേത്ര ദർശനത്തിനായി എത്തുന്നത്. ബാലാജിയെ പ്രാർത്ഥിക്കാനായി ലോകത്തെ പല ഭാഗത്തുനിന്നുള്ള നിരവധി ആളുകൾ ഇവിടെ ഒത്തു കൂടിയിരിക്കുന്നു’- ബാഗേശ്വർ ധാം ക്ഷേത്ര പുജാരി പ്രദീപ് ശാസ്ത്രി പറഞ്ഞു.
രാജ്യത്തുടനീളമുള്ള പല ക്ഷേത്രങ്ങളിലും പുതുവത്സര ദിനത്തോടനുബന്ധിച്ച് വലിയ തിരക്കാണ് നേരിട്ടത്. ശ്രീസമ്പത്ത് വിനായക ക്ഷേത്രത്തിൽ തീർത്ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. ഒഡീഷയിൽ ജഗന്നാഥ പുരി ക്ഷേത്രത്തിലും വലിയ തിരക്ക് അനുഭവപ്പെട്ടു.
വലിയ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് രാവിലെ 1.40 ഓടെ ക്ഷേത്രം തുറന്നു. ശബരിമലയിലും ഹൈദ്രാബാദിലെ ശ്രീ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിലും ഉൾപ്പെടെ തീർത്ഥാടകരുടെ കനത്ത തിരക്ക് അനുഭവപ്പെട്ടു.
Discussion about this post